Connect with us

Hi, what are you looking for?

Exclusive

ഗണേഷും ഉഷയും തെറ്റിപിരിയുമോ? കോണ്‍ഗ്രസ് ബി പിളര്‍ന്നു, ഗണേഷിന് മന്ത്രിസ്ഥാനം ലഭിക്കില്ല!

അന്തരിച്ച ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഗണേഷ് കുമാര്‍ ഔട്ട് എന്നാണ് വിലയിരുത്തല്‍. സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വര്‍ഷങ്ങളായി ഇവരുടെ കുടുംബത്തിലുണ്ടായ തര്‍ക്കം പാര്‍ട്ടി പിളര്‍പ്പിലൂടെ പ്രകടമായി. പിള്ളയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം ഗണേഷിനെ തള്ളി ഉഷയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. പാര്‍ട്ടി നേതൃയോഗം വിളിക്കുന്നതിലടക്കം പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെബി ഗണേഷ് കുമാര്‍ ഒന്നു തന്നെ ചെയ്യുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഷയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉഷ മോഹന്‍ദാസ് ഉന്നയിച്ചത്.

ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കഴിവുണ്ടെങ്കിലും വേണ്ട രീതിയില്‍ അദ്ദേഹം കടമകള്‍ നിര്‍വ്വഹിക്കുന്നില്ലെന്നും വിമര്‍ശനം ഉണ്ടായി. സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോകാന്‍ സാധിക്കില്ല. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഉഷ പറയുകയുണ്ടായി. സഹോദരന് മന്ത്രിസ്ഥാനം ലഭിക്കരുതെന്ന ഉഷയുടെ ആഗ്രഹത്തിന്റെ ആദ്യ സ്റ്റെപ്പ് കടന്നുവെന്നാണ് വിലയിരുത്തല്‍.

അതേസമയം ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ എംഎല്‍എയായി തുടരും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം കെ മണി പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഉഷ മോഹന്‍ദാസിനെ രംഗത്തിറക്കി ഗണേഷ് കുമാറിനെ നീക്കാനുള്ള വിമത നീക്കമാണ് വിജയിച്ചത്. പാര്‍ട്ടിയില്‍ വലിയ ഭൂരിപക്ഷം തങ്ങള്‍ക്കൊപ്പം ആണെന്നാണ് വിമതരുടെ അവകാശവാദം.

പാര്‍ട്ടി ചെയര്‍മാനായിരുന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തോടെ തന്നെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരുന്നു. താത്കാലികമായി ആയിരുന്നു ഗണേഷ് കുമാറിനെ ചുമതല ഏല്‍പിച്ചത്. പിന്നീട് വിശദമായ യോഗം ചേരാന്‍ സാധിച്ചിരുന്നില്ല. മുമ്പ് നിരവധി തവണ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും അത് ഉണ്ടായില്ലെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇന്നത്തെ യോഗം നടന്നത്. ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന തീരുമാനമായിരിക്കും നിര്‍ണായകം. ഇടതുപക്ഷം ഈ പിളര്‍പ്പിനെ അംഗീകരിച്ചില്ലെങ്കില്‍ ഉഷാ മോഹന്‍ദാസും കൂട്ടരും യുഡിഎഫിനൊപ്പം ചേരുക തന്നെ ചെയ്യും.

കഴിവുള്ള എംഎല്‍എയാണ് ഗണേഷ്. എന്നാല്‍ ചെയ്യേണ്ട കടമകള്‍ ഗണേഷ് ചെയ്യുന്നുണ്ടോ എന്നാണ് ഉഷ ചോദിക്കുന്നത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. 14 ജില്ല പ്രസിഡന്റുമാരില്‍ 10 പേര്‍ യോഗത്തില്‍ പങ്കെടുത്തു. പത്തനാപുരം സീറ്റില്‍ മത്സരിക്കുകയാണ് ഉഷാ മോഹന്‍ദാസിന്റെ തീരുമാനം. ഇതിന് മുന്നോടിയായി പാര്‍ട്ടിയില്‍ സജീവമാകും. ബാലകൃഷ്ണപിള്ളയുടെ രണ്ട് മക്കള്‍ ഒരേ ഇടത്തില്‍ മത്സരരംഗത്ത് ഇറങ്ങുമ്പോള്‍ രാഷ്ട്രീയ പോര്‍മുഖത്തിനാണ് വഴിവെക്കുക. ഇത് വരും കാലങ്ങളില്‍ കേരളം കാണേണ്ടതുമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...