Connect with us

Hi, what are you looking for?

Exclusive

ഇതിനുള്ള മറുപടി ഇഎംഎസിനും നായനാര്‍ക്കും അറിയാം; പിഎംഎ സലാം

പിണറായിക്ക് ചുട്ട മറുപടിയുമായി പിഎംഎ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് പിണറായി മുസ്ലിം ലീഗിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. ഇതിനെതിരെയാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ മറുപടി. മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇഎംഎസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട് ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണെന്നും പിഎംഎ സലാം ഫേസ്ബുക്ക് കുറിച്ചു.

വഖഫ് ബോർഡിലെ പി.എസ്.സി നിയമനത്തിനെതിരായ പ്രതിഷേധത്തിൽ മുസ്ലിം ലീഗിനെ കടുത്ത ഭാഷയിൽ തന്നെ പിണറായി വിമർശിച്ചത്. മുസ്ലിമിന്റെ അട്ടിപ്പേറവകാശം ലീഗിനാണോ എന്ന് പിണറായി ചോദിച്ചു. മതസംഘടനയാണോ രാഷ്ട്രീയസംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണം. മുസ്ലിമുകളുടെ പ്രശനം സർക്കാർ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത രീതിയിൽ തന്നെയായിരുന്നു പിണറായി ലീഗിന് മറുപടി നൽകിയത്. സിപിഎംനെതിരെ അല്ലെങ്കിൽ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘടനയായി ലീഗ് മാറി. ലീഗ് മാത്രമാണ് ഇപ്പോൾ ഒറ്റക്കെട്ടായി സിപിഎംനെ എതിർക്കുന്നത്. അതുകൊണ്ട് തന്നെ ലീഗിനെ എതിർത്ത് നിൽക്കുന്ന ഒരു രാഷ്രിയ ശക്തിയായി ആണ് സർക്കാർ കാണുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവ് ആണ് പിണറായി വിജയൻ ഇങ്ങനെ ഒരു വിമർശം ഉന്നയിക്കാൻ കാരണം. ലീഗിനെ വെല്ലുവിളിച്ചാണ് ഇന്നലെ മുഖ്യമന്ത്രി സംസാരിച്ചത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുസ്ലിം ലീഗന്റെ സമരത്തെ വിലകുറച്ച്‌ കാണിക്കാനുള്ള പിണറായിയുടെ തന്ത്രത്തെ നേരിടാനാണ് ലീഗ് തീരുമാനം.

അതേസമയം, മുസ്ലിം സമുദായം ഒന്നടങ്കം പിണറായി സര്‍ക്കാരിനെതിരെ തിരിയുകയാണ് . നിരവധി പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോടില്‍ നടത്തിയ റാലിയിലെ മുദ്രാവാക്യമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കുന്നത്.
ചെത്തുകാരന്‍, കോരന്‍ എന്നീ വാക്കുകളാണ് പിണറായിക്കെതിരെ നടത്തിയിരിക്കുന്നത്. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം എന്നാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ എന്നും പിണറായിക്കെതിരെ വെല്ലുവിളിയുണ്ട്. സമുദായത്തിന് നേരെ വന്നാല്‍ പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിളിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...