പിണറായിക്ക് ചുട്ട മറുപടിയുമായി പിഎംഎ സലാമിന്റെ ഫേസ്ബുക്ക് കുറിപ്പ്. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് പിണറായി മുസ്ലിം ലീഗിനെതിരെ വിമർശനങ്ങൾ ഉയർത്തിയത്. ഇതിനെതിരെയാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ മറുപടി. മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇഎംഎസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട് ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണെന്നും പിഎംഎ സലാം ഫേസ്ബുക്ക് കുറിച്ചു.
വഖഫ് ബോർഡിലെ പി.എസ്.സി നിയമനത്തിനെതിരായ പ്രതിഷേധത്തിൽ മുസ്ലിം ലീഗിനെ കടുത്ത ഭാഷയിൽ തന്നെ പിണറായി വിമർശിച്ചത്. മുസ്ലിമിന്റെ അട്ടിപ്പേറവകാശം ലീഗിനാണോ എന്ന് പിണറായി ചോദിച്ചു. മതസംഘടനയാണോ രാഷ്ട്രീയസംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണം. മുസ്ലിമുകളുടെ പ്രശനം സർക്കാർ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത രീതിയിൽ തന്നെയായിരുന്നു പിണറായി ലീഗിന് മറുപടി നൽകിയത്. സിപിഎംനെതിരെ അല്ലെങ്കിൽ സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘടനയായി ലീഗ് മാറി. ലീഗ് മാത്രമാണ് ഇപ്പോൾ ഒറ്റക്കെട്ടായി സിപിഎംനെ എതിർക്കുന്നത്. അതുകൊണ്ട് തന്നെ ലീഗിനെ എതിർത്ത് നിൽക്കുന്ന ഒരു രാഷ്രിയ ശക്തിയായി ആണ് സർക്കാർ കാണുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവ് ആണ് പിണറായി വിജയൻ ഇങ്ങനെ ഒരു വിമർശം ഉന്നയിക്കാൻ കാരണം. ലീഗിനെ വെല്ലുവിളിച്ചാണ് ഇന്നലെ മുഖ്യമന്ത്രി സംസാരിച്ചത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുസ്ലിം ലീഗന്റെ സമരത്തെ വിലകുറച്ച് കാണിക്കാനുള്ള പിണറായിയുടെ തന്ത്രത്തെ നേരിടാനാണ് ലീഗ് തീരുമാനം.
അതേസമയം, മുസ്ലിം സമുദായം ഒന്നടങ്കം പിണറായി സര്‍ക്കാരിനെതിരെ തിരിയുകയാണ് . നിരവധി പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോടില്‍ നടത്തിയ റാലിയിലെ മുദ്രാവാക്യമാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കുന്നത്.
ചെത്തുകാരന്‍, കോരന്‍ എന്നീ വാക്കുകളാണ് പിണറായിക്കെതിരെ നടത്തിയിരിക്കുന്നത്. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം എന്നാണ് മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ എന്നും പിണറായിക്കെതിരെ വെല്ലുവിളിയുണ്ട്. സമുദായത്തിന് നേരെ വന്നാല്‍ പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിളിച്ചത്.