സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുക എന്നത് ചില ഞരമ്പ് രോഗികളായ ആളുകളുടെ സ്ഥിരം പരിപാടിയാണ്. കൂടുതലായും സിനിമാ നടിമായാരാണ് ഇത്തരത്തിൽ ഇരകളാവാറുള്ളത്.
ഇപ്പോൾ സമാനമായി നടി പ്രവീണയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു . സംഭവത്തിൽ നടിയുടെ പരാതിയെത്തുടർന് നടത്തിയ അന്വേഷണത്തിൽ കോളേജ് വിദ്യാർഥി പിടിയിലായി . ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് എന്ന കോളജ് വിദ്യാർഥിയാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങളിൽ മലയാള സീരിയൽ–സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ചാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. സിനിമ താരങ്ങൾക്ക് നേരെ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നത് പതിവാണ് . എന്നാൽ പ്രവീണയും കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും ഇയാൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് കഷ്ടം . ഇതോടെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിന് നടി നൽകിയ പരാതിക്ക് പിന്നാലെ ഈ കേസിനായി പ്രത്യേക അന്വേഷസംഘം രൂപീകരിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ തെളിവുകൾ സഹിതം കോളജ് വിദ്യാർഥി പിടിയിലാകുന്നത്. സംഭവത്തെ കുറിച്ച് പ്രവീണയുടെ വാക്കുകളിലേക്ക് ..
സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവർത്തകർ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാൾ ഉപയോഗിച്ചു. മുൻപ് ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ എന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സൈബർ ഇടങ്ങളിൽ അത്ര സജീവമല്ല. ഇതോടെ ഞാൻ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പിന്നാലെ ഇയാൾ അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ഞാൻ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവർത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ വൈരാഗ്യത്തോടെ ഇയാൾ വീണ്ടും ചെയ്തു.
ഇതും പോരാതെ എന്റെ കുടുംബത്തിന്റെയും എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ഇയാൾ ഞങ്ങളെ അപമാനിച്ചു . ഇതോെടയാണ് പരാതിയുമായി പോയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത് എന്നും പ്രവീണ പറഞ്ഞു. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ കേൾക്കുന്നുണ്ട് എന്നാൽ ആരും പരാതി നൽകാൻ തയ്യാറാവുന്നില്ല എന്നതാണ് കഷ്ടം. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നിൽ കാണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവർത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകൂ . എന്നും പ്രവീണ തുറന്നടിച്ചു. ഇനങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഇവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്..’ പ്രവീണ ചോദിക്കുന്നു.