കലാലയങ്ങളിലെ വര്ണക്കടലാസിൽ തുടങ്ങുന്ന വിദ്യാർഥി രാഷ്ട്രീയങ്ങൾ പലപ്പോഴും രക്തസാക്ഷിത്വങ്ങളിൽ അവസാനിക്കുന്ന കാഴ്ച ഇന്ന് പതിവാകുകയാണ് . മാതാപിതാക്കൾക്കും ഉറ്റവർക്കും ഒരായുസ്സിന്റെ പുണ്യം നഷ്ടമാവുമ്പോൾ നേതാക്കൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി പുതിയ ഇരകളെ തേടി വല വിരിച്ചിട്ടുണ്ടാവും . ഇക്കഴിഞ്ഞ ദിവസം രാഷ്ട്രീയ പക പോകലിന് ഇരയായി പിടഞ്ഞു മരിച്ച സഞ്ജിത്തിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം . നഷ്ടമായത് ആ കുഞ്ഞിനും സഞ്ജിതിന്റെ നല്ല പാതിയായവൾക്കുമാണ് . പാർട്ടിക്ക് ജീവിക്കുന്ന അണിയേക്കാൾ രക്തസാക്ഷിയായ സഞ്ജിത്തിനെ തന്നെയാണ് ആവശ്യവും .
എന്തായാലും കൊല്ലും കൊലയുമെല്ലാം പൂവ് പിരിക്കുന്ന ലാഘവത്തോടെ കാണാൻ തുടങ്ങിയ പുതു തലമുറയിലെ കുട്ടി നേതാക്കൾ എതിരാളികളെ തോൽപ്പിക്കാൻ കണ്ടെത്തുന്ന ഏറ്റവും എളുപ്പ മാർഗമായി കൊലയെ കാണാൻ തുടങ്ങി എന്നതാണ് സത്യം .
പലപ്പോഴും രാഷ്ട്രീയ പ്രസംഗങ്ങളിൽ ആവേശഭരിതരാകുന്ന നേതാക്കൾ വീമ്പു കാട്ടാനായി കൊലവിളികൾ നടത്തുന്നതും ഇപ്പോൾ കണ്ടു തുടങ്ങി.
കൊല്ലം പള്ളിമുക്കില്‍ അംബേദ്കര്‍ സ്‌ക്വയറില്‍ കഴിഞ്ഞ ദിവസം നടന്ന പ്രസംഗത്തെ വെറും തീപ്പൊരി പ്രസംഗമെന്ന പറഞ്ഞ് തള്ളാനാവില്ല , മറിച്ച് പച്ചയായ വര്‍ഗ്ഗീയത വിളിച്ചുപറയലും, കൊലവിളിയും ആയിരുന്നു. തഗ്ഗുകളുടെ രാജകുമാരന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന എസ്ഡിപിഐയുടെ ബാസിത് ആല്‍വി എന്ന ചെറുപ്പക്കാരനാണ് ഞെട്ടിക്കുന്ന തരത്തിലുള്ള കൊലവിളി പ്രസംഗം നടത്തുന്നത്. പ്രസംഗം കേട്ട് ആളുകള്‍ കൈയടിക്കുന്നതും വിഡിയോയിൽ കാണാം .
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് പ്രസംഗം. പ്രസംഗത്തിനിടെ വത്സന്‍ തില്ലങ്കേരിയുടെയോ, സന്ദീപ് വാര്യരുടെയോ, ഗുരുജിയുടെയോ ഗോപിനാഥിന്റെയോ അടക്കമുള്ള ഇന്ത്യയിലെ ആര്‍എസ്‌എസ്‌കാരുടെ നേതാക്കന്മാര്‍ക്ക്, നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അധികാരികളുടെ മുന്നില്‍ വിധവാ പെന്‍ഷന് അപേക്ഷിക്കേണ്ട സാഹചര്യം വരുമെന്ന ഭീഷണിയാണ് ബാസിത് ആല്‍വി ഉയര്‍ത്തുന്നത്.
‘ഞങ്ങള്‍ക്ക് പറയാനുള്ളത് മുസ്ലിം സമുദായത്തില്‍ പ്രശ്‌നം ഉണ്ടാക്കാതെ ഇരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. മറിച്ച് ഏതെങ്കിലും ആര്‍എസ്‌എസുകാരന്‍ ഈ പ്രസ്ഥാനത്തിനോ ഈ സമുദായത്തിനോ, എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ഞങ്ങളുടെ പൗരത്വം തെളിയക്കുന്നതിന് വേണ്ടിയിട്ട് എന്തെങ്കിലും അധികാരികളുടെ ഉമ്മറപ്പടിയില്‍, ഞങ്ങളുടെ ഉമ്മമാര്, പെങ്ങന്മാര് ക്യൂ നില്‍ക്കേണ്ട സാഹചര്യം വന്നാല്‍, വത്സന്‍ തില്ലങ്കേരിയുടെയോ, സന്ദീപ് വാര്യരുടെയോ, ഗുരുജിയുടെയോ ഗോപിനാഥിന്റെയോ അടക്കമുള്ള ഇന്ത്യയിലെ ആര്‍എസ്‌എസ്‌കാരുടെ നേതാക്കന്മാര്‍ക്ക് നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അധികാരികളുടെ മുന്നില്‍ വിധവാ പെന്‍ഷന് അപേക്ഷിക്കേണ്ട സാഹചര്യം ഇന്ത്യാ രാജ്യത്ത് രൂപപ്പെടണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇത് പത്ത്‌പേരെ കണ്ടിട്ടോ..കേള്‍ക്കാന്‍ നില്‍ക്കുന്ന 20 പേരെ കണ്ടിട്ടോ..ആവേശ പ്രസംഗം നടത്തുന്നതല്ല എസ്ഡിപിഐ. ഞങ്ങളെ സംബന്ധിച്ച് ആര്‍എസ്‌എസ് എന്ന് പറയുന്നത്, കാവി നിക്കറിട്ട, വെള്ള ഷര്‍ട്ടിട്ട പഞ്ചിങ് കിറ്റുകള്‍ മാത്രമാണ്. അത്രേ ..
ഇത്രയും പരസ്യമായി ഒരുവൻ കൊലവിളി നടത്തിയിട്ടും അത് കേട്ട് ഒരുപറ്റം ആളുകൾ കൈയടിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാവാത്ത നമ്മുടെ സർക്കാരിന്റെ മനസ് കാണാതെ പോകാനാവില്ല.
എന്നാൽ തനിക്കെതിരെ ബാസിത് ആല്‍വി നടത്തിയ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ് .
സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പോർണരൂപം ഇങ്ങനെ …
എസ്ഡിപിഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു. ഈ സീന്‍ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു. പല അഭ്യുദയകാംക്ഷികളും സഹപ്രവര്‍ത്തകരും പൊലീസ് സുരക്ഷ തേടണം എന്ന് നിര്‍ബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല . ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ് ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത പിണറായി പൊലീസില്‍ വിശ്വാസവുമില്ല .
അതെ സന്ദീപിന്റെ വാക്കുകൾ തന്നെയാണ് ഇവിടെ ഇന്ന് ഓരോ മലയാളിയും പറയുന്നത് . പിണറായി പോലീസിലുള്ള പൊതുജനത്തിന്റെ വിശ്വാസമൊക്കെ പണ്ടേ പോയ് മറഞ്ഞു്. ഇനി ഓരോരുത്തരും അവരുടെ സുരക്ഷാ സ്വയം നോക്കാതെ തരമില്ല .
പാലക്കാട്ടെ, ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് എസ്ഡിപിഐയെ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ബാസിത് ആല്‍വിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും എന്നാണ് അറിയാനാവുന്നത് . കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്‌സാക്ഷിയുമായ അര്‍ഷികയില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ വടിവാളുകളുടെ ഫോറന്‍സിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്