Connect with us

Hi, what are you looking for?

Exclusive

ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യവെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തിക്കൊന്നു

പാലക്കാട് രാഷ്ട്രീയ കൊലപാതകം വീണ്ടും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പട്ടാപ്പകല്‍ സ്വന്തം ഭാര്യയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല നടന്നത്. ഭാര്യയുടെ മുന്നിലിട്ട് 27കാരനെ വെട്ടി കൊല്ലുകയായിരുന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മമ്പറത്ത് ആയിരുന്നു സംഭവം നടന്നത്. രാവിലെ ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ നാലുപേരുണ്ടായിരുന്നുവെന്നാണ് പറയുന്നത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജോലിക്കു പോകുമ്പോഴാണ് സംഭവം നടക്കുന്നത്. കാറില്‍ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിറുത്തിയശേഷം സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു. നിരവധിപേര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിനുപിന്നില്‍ നേരത്തെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷമാണെന്നും വിശദമായ അന്വേണം ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ആറു വരെയാണ് മലമ്പുഴ മണ്ഡലത്തില്‍ ഹര്‍ത്താല്‍.നിക്ഷപക്ഷമായി അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി പാതിരശേരിയിലാണ് സംഭവം നടന്നത്. അരുണ്‍(30) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ അച്ഛന്‍ ശശിധരന്‍നായര്‍(60) പോലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് അരുണ്‍. ഹോട്ടല്‍ തൊഴിലാളിയാണ് ശശിധരന്‍നായര്‍.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അരുണിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കത്തി കണ്ടെത്തിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...