Connect with us

Hi, what are you looking for?

Exclusive

പച്ചരി ബിജുവിന് രണ്ടുപൂച്ചകള്‍, സുധാകരനെ ട്രോളി പണിക്കര്‍ജി

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ ട്രോളി ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. സുധാകരന്റെ പൂച്ച എന്ന കവിതയുമായിട്ടാണ് ശ്രീജിത്ത് പണിക്കര്‍ എത്തിയത്. കഥാ രൂപത്തിലാണ് പണിക്കര്‍ജിയുടെ പരിഹാസം. രണ്ടു പൂച്ചകള്‍ എന്നാണ് തുടക്കം. പച്ചരി ബിജുവിന് രണ്ടു പൂച്ചകള്‍ ഉണ്ടായിരുന്നു. ഒന്നുമറിയാത്ത രണ്ടു പൂച്ചകള്‍.ആലപ്പുഴയിലും ഇടുക്കിയിലും. ആലപ്പുഴയില്‍ പാര്‍ട്ടിയിലെ ചോര്‍ച്ച കവിതപ്പൂച്ച അറിഞ്ഞില്ല. ഇടുക്കിയില്‍ മരങ്ങളുടെ ചോര്‍ച്ച വികാരജീവിയായ പൂച്ചക്കുട്ടിയും അറിഞ്ഞില്ല. ശിഷ്ടകാലം പൂച്ചകള്‍ക്ക് കവിതകള്‍ എഴുതാം. കഴുതകളുടെ ചൈതന്യം അളക്കാം. പൂജാരിമാരുടെ വസ്ത്ര പരിശോധന നടത്താം. പൂതനാമോക്ഷം കെട്ടി ആടാം. ഫോണില്‍ സൊള്ളാം. കഥ കഴിഞ്ഞു പൂച്ചകളുടെ എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

ശ്രീജിത്തിന്റെ പോസ്റ്റിന് കമന്റുകളും അഭിപ്രായങ്ങളും നിറയുകയാണ്. ഒരു പൂച്ച അവശനും മറ്റൊരു പൂച്ച മിണ്ടാപൂച്ചയും ആണിപ്പോള്‍ എന്ന് ഒരാള്‍ പറയുന്നു. പൂച്ചയ്ക്ക് ആര് മണിക്കെട്ടും പണിക്കര്‍ജീ എന്നും ഒരാള്‍ ചോദിക്കുന്നു.പക്ഷെ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു എനക്കൊന്നുമേ അറിയില്ലെന്ന് കാണിച്ച് പാല് കട്ടുകുടിക്കുന്ന ഒരു കാട്ടുക്കള്ളന്‍ കണ്ടന്‍ പൂച്ചയുണ്ട്. അതിനെ എന്താണ് ചെയ്യേണ്ടതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ ഇതൊക്കെവന്നപ്പോള്‍ മരങ്ങള്‍ മടുത്തിട്ട് തമിഴ്‌നാട്ടിലേക്ക് ലോറി പിടിച്ചു പോയെന്നും പരിഹാസമുണ്ട്. ഇനിയും എത്ര പൂച്ചകള്‍, അവസാനം സുഭദ്രയും മരുമോനും അപ്പനും മാത്രം. പൂച്ചകളൊന്നിനെ പടിയടച്ചു പിണ്ഡം വെച്ചു രണ്ടാമത്തെ പൂച്ചയെ പിണ്ഡ തൈലം പുരട്ടി ചെമ്പോലയില്‍ കിടത്തി മസാജും ചെയ്തു എന്നല്ലേ കഥാവസാനം എന്ന് ശ്രീജിത്തിനോട് ഒരാള്‍ ചോദിക്കുന്നു.

ഇതൊക്കെ കൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത്.. ആര്‍ക്കും ഒന്നും അറിയില്ല, പക്ഷേ ഏതോ അദൃശ്യശക്തിയുടെ ഇടപെടല്‍ മൂലം തട്ടിയും മുട്ടിയും ഇങ്ങനെ പോകുന്നു.
അതേസമയം പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പുള്ള വിഷയത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞ് സിപിഐയും രംഗത്തുവന്നിട്ടുണ്ട്. വിഷയം സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പ്രധാന വിഷയമാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളം ഇന്ധന നികുതി കുറക്കേണ്ടതില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെത്തിനെക്കാള്‍ 1 ശതമാനം നികുതി ഇടത് സര്‍ക്കാര്‍ കുറക്കുകയും ചെയ്തു. കൂട്ടിയവര്‍ കുറക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ജി സുധാകരനെതിരായ നടപടി സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...