റോഡുകളിൽ അപ്രതീക്ഷിതമായി കുഴികൾ ഉണ്ടാകുന്നതും യാത്രക്കാർ അപകടത്തിൽ പെടുന്നതുമായുള്ള വാർത്തകൾ ഇപ്പോൾ ഇടക്കിടെ നമ്മൾ കേൾക്കാറുണ്ട്. ആദ്യമൊക്കെ ഇത്തരത്തിലുള്ള വാർത്തകൾ ഇന്ത്യയ്ക്ക് പുറത്തായിരുന്നു കേട്ടു കൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് അകത്തായി എന്ന് മാത്രം. പഞ്ചാബിലാണ് റോഡിൽ അപ്രതീക്ഷിതമായി കുഴികൾ രൂപപ്പെടുകയും യാത്രക്കാരായ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡില്‍ അപ്രതീക്ഷിതമായി ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. മുന്നില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന് സമീപം എത്തിയപ്പോള്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം നിര്‍ത്തുന്നതിന് സമയം കിട്ടുന്നതിന് മുന്‍പ് തന്നെ സ്‌കൂട്ടര്‍ രണ്ടാള്‍ താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുമ്പ് ഏണി വച്ചു കൊടുത്താണ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മുകളിലേക്ക് കയറ്റിയത്. വിദ്യാര്‍ഥിനി്കള്‍ ഗര്‍ത്തത്തില്‍ വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.കുഴിയില്‍ കുടിവെള്ളവും മലിനജലവും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകള്‍ കാണാം. ഇതില്‍ നിന്ന് വെള്ളം ചോര്‍ന്നൊലിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഗര്‍ത്തം നിറഞ്ഞു. പെട്ടെന്ന് ഗര്‍ത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള ജോലികള്‍ പ്രാദേശിക ഭരണകൂടം ആരംഭിച്ചു.
അടുത്തിടെ ഡൽഹിയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. പൊടുന്നനെ റോഡിൽ ഗർത്തം രൂപപ്പെടുകയായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഗതാഗതം സുഗമമാക്കി.