Connect with us

Hi, what are you looking for?

Exclusive

ഡിജിപിക്ക് മോന്‍സണ്‍ ട്രോഫി നല്‍കി, പോലീസ് ക്ലബ്ബിലും തങ്ങി, ഡിജിപിയുടെ മൊഴിയെടുത്തു

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സംസ്ഥാന പോലീസ് മേധാവിയുടെ മൊഴിയെടുത്തു ക്രൈംബ്രാഞ്ച്. ചരിത്രത്തിലാദ്യമായിരിക്കാം ഒരു തട്ടിപ്പ് കേസില്‍ ഒരു പോലീസ് മേധാവിയുടെ മൊഴി എടുക്കേണ്ടി വരുന്നത്. ഡിജിപി അനില്‍കാന്തും മോന്‍സണുമായുള്ള ചിത്രം പുറത്തുവന്നിരുന്നു. ഡിജിപി അനില്‍കാന്തിന് ട്രോഫി നല്‍കുന്ന ഫോട്ടോയാണ് പ്രചരിച്ചിരുന്നത്. സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തുകയും പലതവണ ഡി.ജി.പിയെ നേരിട്ട് കാണുകയും ചെയ്തുവെന്നാണ് പറയുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്. തുടര്‍ന്ന് മോന്‍സണ്‍ ഡിജിപിയ്ക്ക് ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. മോന്‍സണിനെതിരെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോന്‍സണ്‍ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഈ സമയത്തുണ്ടായിരുന്നു.എല്ലാം അറിയാവുന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കേരളത്തില്‍ തന്നെയുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം.

മോന്‍സണുമായുള്ള ബന്ധവും എന്തിന് അയാള്‍ പോലീസ് ആസ്ഥാനത്ത് എത്തിയെന്നതിനുമുള്ള വിശദീകരണമാണ് അനില്‍കാന്ത് നല്‍കിയിരിക്കുന്നത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയിലാണ് മോന്‍സണ്‍ വന്നതെന്നാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നല്‍കിയത്. അതിനിടെ ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഉന്നത പോലീസ് ബന്ധമുള്ള മോന്‍സണ്‍, പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും അത്ര നിസാരമല്ല. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, മോന്‍സന്‍ മാവുങ്കലിനെതിരെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി പുറത്ത്. സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ കണ്ടാണ് മ്യൂസിയം കാണാന്‍ പോയതെന്നും, അല്ലാതെ ആരും ക്ഷണിച്ചു കൊണ്ട് പോയതല്ലെന്നുമാന്നാണ് ലോക്‌നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. അപ്പോള്‍ അനിത പുല്ലയില്‍ പറഞ്ഞ മൊഴി എന്തായിരുന്നുവെന്നാണ് ചോദിക്കാനുള്ളത്. താന്‍ ക്ഷണിച്ചിട്ടാണ് ഡിജിപി ബെഹ്‌റ മോന്‍സന്റെ മ്യൂസിയത്തില്‍ പോയതെന്നായിരുന്നു അനിത ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

തനിക്ക് മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം കണ്ടപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നാണ് ബെഹ്‌റ പറയുന്നത്. ഉടന്‍ തന്നെ ഇന്റലിജന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടുവെന്നും ബെഹ്‌റയുടെ മൊഴിയില്‍ പറയുന്നു. മാത്രമല്ല, മോന്‍സനെ കുറിച്ച് ഇഡി അന്വേഷണത്തിന് കത്തയച്ചിരുന്നെന്നു അദ്ദേഹം പറയുന്നു.പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണു മോന്‍സന്റെ കലൂരിലെ വാടകവീട്ടിലും ചേര്‍ത്തലയിലെ കുടുംബവീട്ടിലും പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണവും ബെഹ്‌റ നല്‍കിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...