കഴിഞ്ഞ ദിവസം കാക്കനാഡിക്കുള്ള യാത്രയ്ക്കിടെ വാഹനം അപകടമുണ്ടാക്കിയ ശേഷം നിർത്താതെ ഓടിച്ചു പോയ സിനിമാതാരം ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാർ പിന്തുടർന്ന് കൈയോടെ പിടിച്ച വാർത്ത സോഷ്യൽ മീഡിയകളിൽ ആകെ നിറഞ്ഞതാണ് . സ്വന്തം ഭാഗത്തെ തെറ്റ് ബോധ്യമുണ്ടായിട്ടു പോലും താൻ ഒരു സെലിബ്രറ്റി ആയതുകൊണ്ടാണ് വണ്ടി നിർത്താതിരുന്നതെന്നും വണ്ടി നിർത്താതെ പോയി എന്ന ഒരേയൊരു തെറ്റ് താൻ ചെയ്തിട്ടുള്ളു എന്നുമുള്ള വിലകുറഞ്ഞ ന്യായീകരണവുമായിട്ടാണ് താരം രംഗത്തെത്തിയത്. സംഭവത്തിൽ ഗായത്രി നിരത്തിയ ന്യായങ്ങളെയും പങ്കു വെച്ച വീഡിയോയെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് .
വാഹനാപകട സമയത്ത് ഗായത്രി ലഹരി ഉപയോഗിച്ചിരുന്നോ എന്നാണ് തന്റെ സംശയം എന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഗായത്രിയ്ക്ക് എതിരെ താര സംഘടന നടപടികള്‍ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ …
സിനിമാക്കാരെക്കുറിച്ച് പ്രത്യേകിച്ച് സിനിമ നടികളെക്കുറിച്ച് എന്തെല്ലാം കഥകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. സത്യവുമായി ബന്ധമില്ലാത്ത മോശം കഥകള്‍ ആണ് വരുന്നത്. സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇവര്‍ ചെയ്താല്‍ അതിനെ നശിപ്പിക്കും. പണ്ടൊരു സീരിയല്‍ നടി മദ്യപിച്ച് പ്രശ്നമുണ്ടാക്കി. ഇന്നും അതിന്റെ പേരില്‍ അവര്‍ക്ക് വേട്ടയാടലുകള്‍ നേരിടേണ്ടി വന്ന സംഭവമുണ്ട്. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇതിലെ അംഗങ്ങള്‍ക്ക് വേണ്ടി ബോധവത്കരണ ക്യാംപുകള്‍ സംഘടിപ്പിക്കണം. പ്രേത്യേകിച്ച് സീരിയല്‍, സിനിമ താരങ്ങളുടെ സംഘടനകള്‍. അപ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും.
ഇത്രയും പറയാന്‍ കാര്യം എന്തെന്നാല്‍, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി ഉള്‍പ്പടെ രണ്ടോ മൂന്നോ ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ ജോലി ചെയ്യുന്നു ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍ ഒരു ചെറുപ്പക്കാരനുമായി രാത്രി ഡ്രൈവ് ചെയ്യുകയാണ് കൊച്ചിയില്‍. കൊച്ചിയിലെ തിരക്ക് അറിയാമല്ലോ. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. ഉറപ്പില്ല, എന്നാലും സംശയമുണ്ട്. അവര്‍ യാത്ര ചെയ്ത വണ്ടി ഇടിച്ചു. ഡ്രൈവര്‍ ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല. അയാള്‍ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണം.
രണ്ടുമൂന്നു കാറുകളെയൊക്കെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇടിയേറ്റ കാറുകള്‍ പിന്നാലെ ചേസ് ചെയ്ത് അവരെ പിടിക്കുകയും ചെയ്തു. അവര്‍ എന്തൊക്കെയോ ഇവരെ വിളിക്കുന്നത് കണ്ടു. സ്വന്തം വണ്ടിയുടെ ഗ്ലാസ് പൊട്ടിയ ദേഷ്യത്തില്‍ ഒരാള്‍ ഗായത്രിയുടെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കുന്നു. ഗായത്രി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. യുട്യൂബില്‍ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കൈകൂപ്പലൊക്കെയായിരുന്നു. എന്നാല്‍ വണ്ടിയോടിച്ചിരുന്നവന്‍ മാത്രം ആ ഫോണില്‍ കുത്തി കൊണ്ടിരിക്കുകയായിരുന്നു. കാറില്‍ കൊണ്ട് ഇടിച്ചിട്ട് അവന്‍ ഫോണില്‍ നോക്കിയിരിക്കുകയാണ്. ആര്‍ക്കായാലും ദേഷ്യം വരും. നാട്ടുകാര് പൊലീസ് വന്നിട്ട് പോയാ മതിയെന്ന് പറഞ്ഞ് അവരെ തടഞ്ഞുവെച്ചു. 29 വയസ്സുള്ള ആ പെണ്‍കുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡില്‍ കിടന്ന് ഞാന്‍ വലിയ സിനിമാ നടിയാണെന്ന ഭാവത്തില്‍ പത്രാസ് കാണിക്കുന്നു.
ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ. അതും കൂട്ടുകാരനെയൊക്കെ വിളിച്ച് രാത്രിയില്‍. ഞാന്‍ പെര്‍ഫെക്‌ട് ഒന്നുമല്ല എന്ന് ഈ കുട്ടി വീഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്ബോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്ന ആളാണെന്നും, കണ്ടവന്റെ കൂടെ പോകുന്നവളാണെന്നുമൊന്നും ഞാന്‍ പറയുന്നില്ല ആ കുട്ടി തന്നെ കാര്യങ്ങള്‍ പറയട്ടെ. എനിക്ക് ഈ വീഡിയോ അയച്ച് തന്നവര്‍ പറഞ്ഞത് ഇതിലുള്ളതൊരു സീരിയല്‍ നടിയാണെന്ന് തോന്നുന്നു. ഞാന്‍ സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വീഡിയോ അയച്ചു കൊടുത്തു. സീരിയല്‍ നടിയല്ലെന്ന് അവര്‍ പറഞ്ഞു. പിന്നീടാണ് ജമ്നാപ്യാരിയില്‍ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തില്‍ കേസെടുത്തോ എന്നറിയില്ല. പ്രശ്നം തീര്‍ത്തു എന്ന് വിചാരിച്ചപ്പോഴാണ് ഈ കുട്ടി പുതിയ വങ്കത്തരങ്ങളുമായി എത്തിയത്.
കേരളത്തിലെ ജനസംഖ്യയൊക്കെ എത്രപേരുണ്ട് എന്നൊക്കെ ചോദിക്കുന്നു. മൂന്ന് കോടി ഉണ്ടാകുമോ? ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ക്കോടി പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. മൂന്ന് കോടിയില്‍ നിന്ന് ഒരുലക്ഷം മാറ്റിയാല്‍ എങ്ങനെ രണ്ടേമുക്കാല്‍ കോടിയാകും. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവര്‍ ഏത് സ്കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവര്‍ ബാങ്കില്‍ ജോലി ചെയ്യുന്നത്. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്ബോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം. മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവര്‍ ഓരോന്ന് കാണിക്കുന്നത്.
വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ്. എന്നാല്‍ നിര്‍ത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പിറകെ കാര്‍ ചേസ് ചെയ്ത് വരുമ്ബോള്‍ ജോഷി സാറിന്റെ പടത്തിലെ പോലെ കാറിന് വേഗം കൂട്ടി പോകാന്‍ ഏത് നിയമമാണ് നിങ്ങള്‍ അനുമതി നല്‍കുന്നത്. എന്നിട്ട് അവര് നിങ്ങളെ തടഞ്ഞ് നിര്‍ത്തി പോലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞാല്‍, അവരാണോ കുറ്റക്കാര്‍. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പൂച്ചക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് ഗായത്രിയുടെ ന്യായീകരണങ്ങള്‍. കിലുക്കത്തിലെ രേവതിയെ പോലെ ഞങ്ങള്‍ വണ്ടിയോടിച്ചു, ചിലതില്‍ ഇടിച്ചു, അതിലപ്പുറം ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്നൊക്കെയാണ് ഗായത്രിയുടെ ചോദ്യങ്ങള്‍. ഇടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി ട്രാഫിക് ബ്ലോക്കൊന്നും ആക്കേണ്ടെന്ന്, അങ്ങനെ ഞങ്ങള്‍ വിട്ട് പോയി എന്നൊക്കെയാണ് ഗായത്രിയുടെ പുലമ്ബല്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ ഞങ്ങളെ ചേസ് ചെയ്യാവോ? ഞാനൊരു സിനിമാ നടിയല്ലേ. ബോധമില്ലാത്ത എന്റെ സുഹൃത്ത് വണ്ടിയില്‍ നിന്നിറങ്ങിയില്ലെങ്കില്‍ കാര്‍ തല്ലിപ്പൊളിക്കുമോ എന്നൊക്കെ ഗായത്രിയുടെ സംസാരത്തിലുണ്ട്. ഇത് ശരിക്കും മലയാള സിനിമക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.
സുരേഷ് കുമാര്‍ എന്ന അച്ഛനും രേഖ നായര്‍ എന്ന അമ്മയും ഈ കുട്ടിയെ കണ്‍ട്രോള്‍ ചെയ്തില്ലായെങ്കില്‍ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഈ കുട്ടി വരുത്തി വെക്കാം. ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരില്‍ അവരെയാണ് സംശയിക്കുന്നത്. അത് തന്നെ വലിയ പ്രശ്നമാണ്. ജിഷിന്‍ എന്ന നടന്‍ പറഞ്ഞു, ഞാനല്ലട്ടോ ആ കാറിലുണ്ടായിരുന്ന ജിഷിന്‍ എന്ന്. എല്ലാവരെയും സംശയിക്കുന്ന കേസാണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം. പരമാവധി ശിക്ഷ നല്‍കുന്നതിനും തീരുമാനമെടുക്കണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാല്‍ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ സംഘടനകള്‍ക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കില്‍ സിനിമാക്കാരെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും