തട്ടിപ്പും വെട്ടിപ്പൊന്നും പിണറായി സർക്കാറിനെ സംബന്ധിച്ച് വലിയ കാര്യമല്ല. പ്രളയ ഫണ്ട് തട്ടിപ്പും ബാങ്ക് കൊള്ളയും എന്തിനേറെ പറയുന്നു കോവിഡ് വാക്സിന്റെ പേരിൽ പരിച്ച കോടികണക്കിന് രൂപയുടെ തട്ടിപ്പും എല്ലാം പിണറായി സർക്കാറിനെ സംബന്ധിച്ച് ഭരണത്തിലെ പൊൻ തൂവലുകളാണ്. അത്രയേറെ തട്ടിപ്പുകളും കൊള്ളകളും പിണറായി വിജയന്റെ ഭരണകാലത്തിൽ ഉണ്ടായിട്ടുണ്ട്. പല പല പേരുകളിൽ സംസ്ഥാനത്തും നിന്നും തട്ടിയെടുത്തിരിക്കുന്നത് കോടികളാണ്. ഇപ്പോഴിതാ പിണറായിയുടെയും കൂട്ടരുടെയും മറ്റൊരു തട്ടിപ്പുകൂടി പുറത്തെത്തിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാട്ടുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വനങ്ങളുടെ ഗുണനിലവാരവും വിസ്തീര്‍ണ്ണവും വര്‍ധിപ്പിക്കാന്‍ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീന്‍ ഇന്ത്യ മിഷനു കേന്ദ്ര സര്‍ക്കാര്‍ 2015-16 മുതല്‍ 2020-21 കാലത്തേക്ക് വരെ സംസ്ഥാനത്തിന് നല്‍കിയത് 25.47 കോടി രൂപയാണ്. എന്നാൽ സംസ്ഥാനം പക്ഷെ ചെലവിട്ടത് 9.88 കോടി മാത്രം. അപ്പോൾ പിന്നെ ബാക്കി പണം എങ്ങോട്ട് പോയി ? കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ക്കായിരുന്നു കേന്ദ്രം ഫണ്ട് അനുവദിച്ചത്. ഇതില്‍ മിസോറാം, സിക്കിം, പഞ്ചാബ്, മണിപ്പൂര്‍, കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ഫണ്ട് പൂര്‍ണമായും ചിലവഴിച്ചുവെന്നു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അതേസമയം ബംഗാളും ഹിമാചല്‍പ്രദേശും ജമ്മുകശ്മീരും ഇതുവരെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല.
രാജ്യത്ത് കുറഞ്ഞുവരുന്ന വനവിസ്തൃതി പുനഃസ്ഥാപിക്കുകയും മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികളുമാണ് ഗ്രീന്‍ ഇന്ത്യ മിഷന്‍ ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം, ജലം, ജൈവവസ്തുക്കള്‍, കണ്ടല്‍ക്കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, നിര്‍ണായക ആവാസവ്യവസ്ഥകള്‍ മുതലായവ സംരക്ഷിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദേശീയ പ്രവര്‍ത്തന പദ്ധതി പ്രകാരം വിവരിച്ച എട്ട് ദൗത്യങ്ങളില്‍ ഒന്നായ മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍.
രണ്ടു മഹാപ്രളയങ്ങള്‍ സംഭവിച്ചതിന്റെ ദുരിതങ്ങളും വെല്ലുവിളികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം ഫലപ്രദമായി ഉപയോഗിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്. അത്തരത്തിൽ കാര്യക്ഷമമായി ഫണ്ട് വിനയോഗിച്ച് പ്രശ്നങ്ങൾ പരിഹരിച്ചാൽ സർക്കാറിന് തട്ടിപ്പു നടത്തി ജനങ്ങളുടെ പണം കൈക്കലാക്കൻ കഴിയില്ലാല്ലോ ? തുടർച്ചായി കേരളത്തിൽ ഉണ്ടാകുന്ന പ്രളവും ഉരുൾപൊട്ടലും ജനതയെ ഒന്നാകെ ഭയപ്പെടുത്തുമ്പോഴും അധികാരികൾ കിട്ടിയ പണം പരിസ്ഥിതിയ്ക്ക് വേണ്ടി ചിലവഴിക്കാതെ ധൂർത്തടിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങൾ പണം ഫലപ്രദമായി ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെ ഒരു പരിധി വരെ തടയിട്ട് നിർത്തുമ്പോൾ ഇവിടെ ആഘോഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിന്റെ പേരും പറഞ്ഞ് ബക്കറ്റു പിരിവുമായി ഇറങ്ങാമെന്നിരിക്കെ അതിനെ തടയിടാൻ ശ്രമിക്കുന്നതെന്തിനാണ് അല്ലേ..?