Connect with us

Hi, what are you looking for?

Exclusive

ഇവള്‍മാര്‍ ഇതൊക്കെ അനുഭവിക്കണം, നിന്റെ അസുഖം മനസ്സിലായി, പൊട്ടിത്തെറിച്ച് ഹരീഷ് പേരടി

പാലാ സെന്റ് തോമസ് കോളേജിലെ നിതിനമോള്‍ സഹപാടിയുടെ ക്രൂര കൊലയ്ക്ക് ഇരയായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. ഇതിനിടെയാണ് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച പോസ്റ്റില്‍ വന്ന് ഒരാള്‍ വളരെ മോശമായി പ്രതികരിച്ചത്. അതിനുള്ള ചുട്ട മറുപടിയും ഹരീഷ് പേരടി നല്‍കുന്നുണ്ട്. ഹരീഷ് പേരടി പറയുന്നതിങ്ങനെ…നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക… കരാട്ടെ, കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍.. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ എന്നാണ് ഹരീഷ് വിമര്‍ശിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് …ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക…പുതിയ ജീവിതം കെട്ടിപടുക്കുക എന്നും ഹരീഷ് പേരടി പറയുന്നു. ഈ പോസ്റ്റിന് താഴെയാണ് കമന്റുകള്‍ നിറഞ്ഞത്. 90% മൂരാച്ചി ആയിട്ടുള്ള ആണുങ്ങളെയും എന്തേലും പഠിപ്പിക്കണ്ടേ ചേട്ടാ എന്നും അത്യാവശ്യം സ്ത്രീ എന്താണ് എന്നെങ്കിലും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. രണ്ടെണ്ണം തിരിച്ച് കിട്ടുമ്പോള്‍ തന്നത്താന്‍ പഠിച്ചോളും…എന്നാണ് ഇതിന് പേരടിയുടെ മറുപടി.

തിരിച്ചു കൊടുക്കാതെ ഇരിക്കുന്ന കാലത്തോളം സ്ത്രീകള്‍ ഇതൊക്കെ അനുഭവിക്കണം അല്ലേ എന്ന കമന്റാണ് മറ്റൊരാള്‍ ചെയ്തിരിക്കുന്നത്. നിന്റെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ടെന്നാണ് ഹരീഷ് ഇതിനോട് പ്രതികരിച്ചത്.

അതേസമയം, നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് തെളിവുകള്‍. നിതിന മോളെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് അഭിഷേക് പേപ്പര്‍ കട്ടറായി ഉപയോഗിക്കുന്ന ബ്ലേഡ് വാങ്ങി സൂക്ഷിച്ചത്.കൃത്യമായ ആസൂത്രണം ഇല്ലാതെ ഇങ്ങനെ ഒരു കൊലപാതകം നടത്താനാകില്ല എന്നും പൊലീസ് വിലയിരുത്തുന്നു. മൂര്‍ച്ചയേറിയ ബ്ലേഡ് വാങ്ങാന്‍ കാരണം ഇതാണ് എന്നും അന്വേഷണ സംഘം പറയുന്നു.

പ്രതി പെണ്‍കുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. നിധിനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിത്തുടങ്ങിയ സമയത്ത് നിധിനയുടെ അമ്മയുടെ ഫോണിലേക്ക് പ്രതിയായ അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതോടെ പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശനിയാഴ്ച തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തിയിരുന്നു.

https://www.youtube.com/watch?v=nbX9bPum17E

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...