സുപ്രീം കോടതിയിൽ നാണം കെട്ട് മുൻ മന്ത്രി കെ ടി ജലീൽ .
ബന്ധുനിയമന വിവാദത്തില്‍ കോടതിയും കൈവിട്ടതോടെ ഹർജി പിൻവലിച്ച് കേസിൽ നിന്നും പിന്മാറിയിരിക്കുകയാണ് കെ ടി ജലീൽ .. അപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനമാനെന്ന ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചു ജലീൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ തിരിച്ചടി. വിധി സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്നും ഈ വിഷയത്തിൽ ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞതോടെ ജലീൽ ഹർജി പിൻവലിക്കുകയായിരുന്നു .
ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു കെ ടി ജലീല്‍ സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ഹർജി പരിഗണിക്കാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല . പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹര്‍ജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത്. തുടര്‍ന്ന് ഹര്‍ജി കെ ടി ജലീല്‍ പിന്‍വലിച്ചു.
തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ പരാതിയിൽ ഉന്നയിച്ചിരുന്ന ആരോപണം. കേസില്‍ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത തനിക്കെതിരായ റിപ്പോർട്ട് സമർപ്പിച്ചതെന്നുമായിരുന്നു ജലീലിന്റെ ആരോപണം .
ജലീൽ തന്റെ ബന്ധുവിന് നിയമങ്ങൾ മറികടന്നു നിയമനം നൽകിയത് വിവാദമായിരുന്നു. എന്നാൽ ബന്ധുവായത് കൊണ്ടുള്ള പരിഗണന നല്കിയതല്ലെന്നും തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ജലീൽ വാദിച്ചു . ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗവും നടന്നിട്ടില്ലെന്നാണ് ജലീല്‍ ചൂണ്ടിക്കാട്ടിയത് .
എന്നാൽ ഈ കാര്യങ്ങൾ അംഗീകരിച്ചു ഹർജി പരിഗണിക്കാൻ തയ്യാറാവാതെ സുപ്രീം കോടതി ജലീലിന്റെ പരാതി തള്ളി . ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹര്‍ജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത്.
ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത കണ്ടെത്തിയിരുന്നു . അതിനാല്‍ തന്നെ മന്ത്രിക്കസേരയിൽ തുടരാൻ അദ്ദേഹത്തിന് കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കെ ടി ജലീൽ നൽകിയ ഹർജിയാണ് ഇപ്പോൾ കോടതി ചവറ്റുകൊട്ടയിലായത് .