Connect with us

Hi, what are you looking for?

Exclusive

കെ ടി ജലീലിനെ കണ്ടം വഴി ഓടിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ നാണം കെട്ട് മുൻ മന്ത്രി കെ ടി ജലീൽ .
ബന്ധുനിയമന വിവാദത്തില്‍ കോടതിയും കൈവിട്ടതോടെ ഹർജി പിൻവലിച്ച് കേസിൽ നിന്നും പിന്മാറിയിരിക്കുകയാണ് കെ ടി ജലീൽ .. അപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനമാനെന്ന ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചു ജലീൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ തിരിച്ചടി. വിധി സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്നും ഈ വിഷയത്തിൽ ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞതോടെ ജലീൽ ഹർജി പിൻവലിക്കുകയായിരുന്നു .

ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു കെ ടി ജലീല്‍ സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ഹർജി പരിഗണിക്കാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല . പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹര്‍ജി സംബന്ധിച്ച്‌ സുപ്രീം കോടതി പറഞ്ഞത്. തുടര്‍ന്ന് ഹര്‍ജി കെ ടി ജലീല്‍ പിന്‍വലിച്ചു.

തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ പരാതിയിൽ ഉന്നയിച്ചിരുന്ന ആരോപണം. കേസില്‍ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത തനിക്കെതിരായ റിപ്പോർട്ട് സമർപ്പിച്ചതെന്നുമായിരുന്നു ജലീലിന്റെ ആരോപണം .

ജലീൽ തന്റെ ബന്ധുവിന് നിയമങ്ങൾ മറികടന്നു നിയമനം നൽകിയത് വിവാദമായിരുന്നു. എന്നാൽ ബന്ധുവായത് കൊണ്ടുള്ള പരിഗണന നല്കിയതല്ലെന്നും തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ജലീൽ വാദിച്ചു . ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗവും നടന്നിട്ടില്ലെന്നാണ് ജലീല്‍ ചൂണ്ടിക്കാട്ടിയത് .

എന്നാൽ ഈ കാര്യങ്ങൾ അംഗീകരിച്ചു ഹർജി പരിഗണിക്കാൻ തയ്യാറാവാതെ സുപ്രീം കോടതി ജലീലിന്റെ പരാതി തള്ളി . ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹര്‍ജി സംബന്ധിച്ച്‌ സുപ്രീം കോടതി പറഞ്ഞത്.

ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത കണ്ടെത്തിയിരുന്നു . അതിനാല്‍ തന്നെ മന്ത്രിക്കസേരയിൽ തുടരാൻ അദ്ദേഹത്തിന് കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും കെ ടി ജലീൽ നൽകിയ ഹർജിയാണ് ഇപ്പോൾ കോടതി ചവറ്റുകൊട്ടയിലായത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...