മോൺസൺ മാവുങ്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് നടൻ ബാല എന്നതിന് ഇതിനോടകം ധാരാളം തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു . മോൺസണുമായി ബാല പങ്കു വെച്ച വിഡിയോയിൽ മോൺസൺ തന്റെ സഹോദരനെപ്പോലെയാണെന്നും ബാല പറയുന്നുണ്ട് . എന്നാൽ തട്ടിപ്പു കേസിൽ ഇയാൾ പിടിയിലായതോടെ സഹോദരൻ വെറും അയൽക്കാരനായി. കൊച്ചിയിൽ തന്റെ വീടിനടുത്തു താമസിക്കുന്ന ആൾ മാത്രമാണ് മോൺസൺ എന്നും , അങ്ങനെയുള്ള എന്നെ എന്തിനാണ് ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നുമായി ചോദ്യങ്ങൾ . മോൺസന്റെ അറസ്റ്റിനു പിന്നാലെ ബാലയും മോൺസന്റെ മുൻ ഡ്രൈവർ അജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. നേരത്തെ അജിയും മോൺസനും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മോൺസണെ ന്യായീകരിച്ചു കൊണ്ട് ബാല നടത്തിയ സംഭാഷണങ്ങളായിരുന്നു അവ . മോൺസണെ കുറിച്ച് അപവാദ പ്രചാരണം നടത്തരുതെന്നും മറ്റുമായിരുന്നു ആ ശബ്ദ രേഖയിൽ ഉണ്ടായിരുന്നത് .
ഇതിനു പിന്നാലെ ബാല മോൺസൺ ബന്ധങ്ങളെ കുറിച്ച് ധാരാളം ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട് . ഇതിൽ വിശദീകരണവുമായി എത്തിയ ബാല നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയില്‍ മോന്‍സനുമായുള്ള ബന്ധം വ്യക്തമാക്കിയ രീതിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ചര്‍ച്ചയില്‍ അവതാരകന്‍ മോന്‍സനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ബാല നല്‍കി കൊണ്ടിരുന്നത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന ഉത്തരം കേട്ട് അവതാരകന്റെ കിളി പറന്നു രാജ്യം വിട്ടു കാണുമെന്നാണ് തോന്നുന്നത്.
ചോദിക്കുന്ന ചോദ്യങ്ങളുമായി യാതൊരു പുല ബന്ധം പോലുമില്ലാത്ത ബാലയുടെ ഉത്തരങ്ങൾ കളിയാക്കിയാണ് നമ്മുടെ പണിക്കർജി എത്തിയിരിക്കുന്നത് .
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ണാണ്‍ ഒറ് പാവമാണ് സാര്‍. എണക്ക് ഒണ്ണും അറിയിള്ള സാര്‍. ണാണ്‍ തട്ടിപ്പില്‍ ഇള്ള സാര്‍. പുറാവസ്തു എണ്ണുവച്ചാല്‍ എന്താണ് സാര്‍? കണ്ടിള്ളേ ഇത് എണ്‍ടെ ബാറ്യയാണ് സാര്‍. ശകുന്തളാ, കം ഹിയര്‍. പക്കത്തിലെ വാ സെമ്ബകം… എണ്‍ടെ അമ്മ അപ്പുറത്തെ മുറിയില്‍ ഉണ്ട് സാര്‍. ണാണും പോട്ടെ സാര്‍… അമിതാഭ് ബച്ചന്റെ കൊച്ചന്റെ വില്ലനായി അബിണയിക്കാണുള്ള സമയമായി സാര്‍… തുണിയിള്ളാതെ ഓടട്ടെ സാര്‍?
ദുഷ്യന്തന്‍വിത്ത്കൂളിങ്_ഗ്ലാസ്.
മോൺസൺ വിഷയത്തിൽ ഒന്നുമറിയില്ലെന്ന് പറഞ്ഞു കൊണ്ടിരുന്ന ബാല ചാനലിന് മുന്നിൽ ശരിക്കും പൊട്ടൻ കളി നടത്തുകയായിരുന്നു . ചാക്ക് എന്ന് പറയും കൊക്ക് എന്ന് കേൾക്കും .
ഇത്രയും ഗൗരവമേറിയ ഒരു ചർച്ചയ്ക്കിടെ ഭാര്യയെ വിളിച്ചു ക്യാമറയ്ക്കു മുന്നിലേക്ക് നീക്കി നിർത്തി പരിചയപ്പെട്ടുത്തുന്നതും കുതറി മാറി പോവുന്ന ബാലയുടെ ഭാര്യയേയും വിഡിയോയിൽ കാണാനാവും .
അതേസമയം, മോന്‍സണ്‍ മാവുങ്കലും ബാലയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന വെളിപ്പെടുത്തലുമായി ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകന്‍ പ്രേം രാജ് എത്തിയിരുന്നു . അമൃത – ബാല തമ്മിലുള്ള വിവാഹ മോചനകേസിലും മോന്‍സന്റെ ഇടപെടൽ ഉണ്ടായിരുന്നതായും അഭിഭാഷകന്‍ പറയുന്നു. മോന്‍സണിന്റെ വീട്ടില്‍വച്ചാണ് മദ്ധ്യസ്ഥ ചര്‍ച്ച നടന്നത് എന്നും ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു എന്നും പ്രേം രാജ് പറയുന്നു
ഒരാഴ്ചയ്ക്ക് ശേഷം കേസിനായി ബാല കുടുംബ കോടതിയില്‍ എത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍വാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മോന്‍സണ്‍ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു . മോന്‍സണുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാല പറയുന്നത്. എന്നാല്‍ മോന്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മോന്‍സനെ സമീപിച്ചതെന്നും പ്രേംരാജ് പറഞ്ഞു .
മോന്‍സണ്‍ മാവുങ്കലും നടന്‍ ബാലയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഒരു ഓഡിയോ വിട്ടു കൊണ്ട് ബാല പ്രതികരിച്ചിരുന്നു .
ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്.ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം നിശബദ്ത പാലിച്ചതാണ്. എന്നായിരുന്നു ബാല ആ ഓഡിയോയിൽ പറഞ്ഞത്.