മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ മോതിരവുമായി ടോപ് സിംഗര്‍ വേദിയിലെത്തിയ എം ജി ശ്രീകുമാറിനെ ട്രോളി സോഷ്യല്‍ മീഡിയ. ഫ്ലവേഴ്സ് ചാനലില്‍ എം ജി ശ്രീകുമാർ ജഡ്ജായിട്ടുള്ള ടോപ് സിംഗര്‍ എന്ന കുട്ടികളുടെ സംഗീത പരിപാടിയിലാണ് മലയാളികളുടെ ശ്രീക്കുട്ടന് അമളി പറ്റിയത് . ചതികള്‍ ഒന്നുമറിയാതെ എം ജി ശ്രീകുമാർ മോന്‍സന്‍ നല്‍കിയ മോതിരവുമായി നല്ല സ്റ്റൈലിൽ തന്നെയാണ് പരിപാടിയിൽ എത്തിയത്.
മോൺസൺ ഗിഫ്റ് ആയി നൽകിയ മോതിരം പ്രേക്ഷകർക്ക് മുന്നിൽ കാണിക്കാനും ശ്രീയേട്ടൻ മറന്നില്ല . താൻ അണിഞ്ഞിരിക്കുന്ന ഈ മോതിരം ഒരു ആന്റിക് പീസ് ആണെന്നും, ഇത് തന്റെ സുഹൃത്തും ഡോക്ടറുമായ മോന്‍സന്‍ മാവുങ്കാൽ എന്ന വ്യക്തി സമ്മാനമായി നല്കിയതാണെന്നും പറഞ്ഞു കൊണ്ടായിരുന്നു ഈ മോതിരം അദ്ദേഹം വേദിയില്‍ കാട്ടുന്നത് .
എന്നാൽ മോൺസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരൻ പോലീസ് പിടിയിലായതോടെ അയാളുടെ ചതിയിൽ പെട്ട പാവങ്ങൾ ഓരോരുത്തരായി മണ്ടൻ കിരീടം കൂടുകയാണ്.
മോൺസന്റെ ടിപ്പു സുൽത്താന്റെ വ്യാജ സിംഹാസനത്തിൽ ഇരുന്നു ഫോട്ടോ ഷൂട്ട് നടത്തിയവരുടെ നീണ്ട നിരയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ബ്ലാക്ക് ഡയമണ്ട് മോതിരവുമിട്ടു ടോപ് സിംഗറിൽ വന്ന എം ജി ശ്രീകുമാറിന്റെ വീഡിയോ പുറത്തു വരുന്നത് . എന്തായാലും
വീഡിയോ വൈറലായതോടെ എം ജി യെ കണക്കിന് ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
മോന്‍സന്റെ ചതിയില്‍പ്പെട്ട അനേകം പെരില്‍ ഒരാള്‍ മാത്രമാണ് എം ജി ശ്രീകുമാര്‍. ‘പോലീസ് മേധായിയായിരുന്നു ലോക് നാഥ് ബെഹ്‌റയടക്കം വീണു പോയെന്ന് പറയുമ്ബോള്‍ ഒരു പാവം ഗായകന് അതും പതിനായിരം എന്ന്എ പറയുമാണ് പോലും പഠിച്ചു തീരാത്ത നിഷ്കളങ്കനായ നമ്മുടെ എം ജി അണ്ണന് ചതി പറ്റിയതിൽ ഇത്ര കുറ്റം പറയാൻ എന്താ ഉള്ളത്. ബെഹ്‌റയ്ക്ക് കുന്തവും പിടിച്ചിരിക്കാമെങ്കിൽ എം ജി ശ്രീകുമാറിന് മോതിരമിട്ടാൽ എന്താ , അദ്ദേഹത്തിന് മാത്രം എന്തുകൊണ്ട് ചതിയില്‍ വീണുകൂടാ’ എന്ന് ചോദിച്ചു അനുകൂലിക്കുന്നവരും സോഷ്യല്‍ മീഡിയയിൽ ഉണ്ട് .
മോന്‍സന്‍ മാവുങ്കലുമായുള്ള മറ്റു പല പ്രമുഖരുടെയും ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കെ സുധാകാരനുമായി തനിക്ക് ബന്ധമുണ്ടെന്നും, തന്റെ പണം കണ്ടിട്ടാണ് സുധാകരന്‍ കൂടെ നിന്നതെന്നും മോന്‍സന്‍ തന്നെ വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തു വന്നു കഴിഞ്ഞു .
ഇതേപ്പറ്റി വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്‌പ്രത്യേക സംഘം രൂപീകരിക്കാന്‍ ആലോചനയിലാണ് .
തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് ഇന്നലെ പൊലീസ് ആസ്ഥാനത്തു ചര്‍ച്ചകള്‍ നടന്നു.
അതിനിടെ, മോണ്‍സണെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മലയാളി വനിതയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച്‌നു ലഭിച്ച പരാതികളില്‍ ഈ സ്ത്രീയെക്കുറിച്ച് പരാതിക്കാരുടെ ഭാഗത്തോ സാക്ഷിയായിട്ടോ ആണ് സൂചിപ്പിക്കുന്നത്. എങ്കിലും ഇവരുടെ മറ്റു വിവരങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ പൊലീസ് ആസ്ഥാനത്ത് വന്നിട്ടുള്ള ഇവര്‍ക്ക് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ചിത്രങ്ങളിൽ ഉൾപ്പെടുന്ന പല താരങ്ങളും മോൺസന്റെ ചതി അറിയാതെ ഇരകളായവരാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ .
എന്നാൽ ഇയാളുടെ തട്ടിപ്പുകൾ അറിഞ്ഞു കൊണ്ട് തന്നെയായിരുന്നോ പരാതിക്കാർ ഇയാളുമായി ബന്ധം പുലർത്തിയിരുന്നതെന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട് .