മുഖ്യമന്ത്രി ആദ്യം പറഞ്ഞത് അല്ല ഇപ്പോൾ പറയുന്നത് എന്നും പി സി ജോർജ് ആരോപിച്ചു. ‘മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന് ആണ് തോന്നുന്നത്. അല്ലേൽ റെക്കോർഡ് പരിശോധന നടത്താതെ ഓരോന്ന് വിളിച്ചു പറയുമോ’ എന്നായിരുന്നു ജോർജിന്റെ ചോദ്യം. കേരളത്തിലെ തീവ്രവാദ കേസുകളെക്കുറിച്ച് എൻ ഐ എ യുടെ റിപ്പോർട്ട് പരാമർശിച്ചു കൊണ്ടാണ് പിസി ജോർജ് മുഖ്യമന്ത്രിയെ തള്ളി പറഞ്ഞത്. തീവ്രവാദത്തെക്കുറിച്ച് മുൻപ് വി എസ് അച്യുതാനന്ദൻ പറഞ്ഞ കാര്യം പിണറായി ഓർക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് എസ്ഡിപിഐയെ പേടി ആണെന്നും അതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നും പി സി ജോർജ് ആരോപിച്ചു.
കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെയും പി സി ജോർജ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ജോസ് കെ മാണി പിണറായിക്ക് ഒപ്പം തുടരരുത് എന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജിവെച്ച് മുന്നണി വിട്ട് പുറത്തുവരണം.
അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി സഭയെ തള്ളി പറയുന്നത് ശരിയാണോ എന്ന് ജോസ് ആലോചിക്കണം.
ഈഴവ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ വൈദികന് വട്ടാണെന്ന് ജനപക്ഷം സെക്കുലർ നേതാവ് പി സി ജോർജ്ജ്. കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സി എം ഐ വൈദികൻ ഫാദർ റോയി കണ്ണൻചിറക്കെതിരെ പി സി ജോർജ്ജ് തുറന്നടിച്ച് രംഗത്ത് വന്നത്. ഈഴവ സമുദായത്തിലേക്ക് ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചു കൊണ്ടുപോകാൻ പ്രത്യേകം പദ്ധതികളും പരിശീലനങ്ങളും ഉണ്ട് എന്ന് റോയി കണ്ണൻചിറ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ റോയി കണ്ണൻചിറ മാപ്പുപറഞ്ഞ് രംഗത്തുവന്നിരുന്നു. റോയി കണ്ണൻചിറ യുടെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പിസി ജോർജ് രംഗത്ത് വന്നത്. ഈഴവ ജിഹാദ് ഇല്ല എന്ന് പിസി ജോർജ് പറഞ്ഞു. ഈഴവ ജിഹാദ് ഉണ്ടെന്ന പറഞ്ഞ വൈദികന് തലക്ക് വട്ടാണ് എന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. റോയി കണ്ണൻചിറ മാപ്പ് പറഞ്ഞു എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് പോരാ , അയാളുടെ ഒക്കെ തലക്കടിക്കണമെന്നും പിസി ജോർജ് പരിഹസിച്ചു.നേരത്തെ ചങ്ങനാശ്ശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സ് എടുത്തപ്പോഴാണ് റോയി കണ്ണൻചിറ വിവാദ പരാമർശം നടത്തിയത്. കോട്ടയം രൂപത കീഴിൽ ഉള്ള ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിയത് ഈഴവ സമുദായത്തിൽ പെട്ടവർ ആണെന്നായിരുന്നു റോയി കണ്ണൻചിറയുടെ വിവാദ പരാമർശം. സംഭവം വിവാദമായതോടെയാണ് സഭയുടെ യൂട്യൂബ് ചാനലിൽ മാപ്പുപറഞ്ഞ് റോയി കണ്ണൻചിറ രംഗത്തുവന്നത്. ദീപിക ബാലസഖ്യം ഡയറക്ടർ കൂടിയാണ് റോയി കണ്ണൻചിറ.
കോട്ടയം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എതിരെയും പിസി ജോർജ് ആഞ്ഞടിച്ചു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അബദ്ധ ജടിലമായ പ്രസ്ഥാവന ആണെന്ന് പി സി ജോർജ് ആരോപിച്ചു. മതം മാറുന്ന എല്ലാരും രജിസ്റ്റർ ചെയ്തിട്ട് ആണോ ചെയ്യുന്നത് എന്ന് പി സി ജോർജ് ചോദിക്കുന്നു. പാവങ്ങളെ പ്രേമിച്ചു പൊന്നാനിയിൽ കൊണ്ട് പോയി മതം മാറ്റുകയാണ് ചെയ്യുന്നത് എന്ന് ജോർജ് ആരോപിച്ചു