Connect with us

Hi, what are you looking for?

Exclusive

ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ചാണ്ടിയുടെ ദൂതന്‍, വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ സഹായം തേടി ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ തന്നെ സമീപിച്ചിരുന്നതായാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍. ഓര്‍ത്തഡോക്സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവര്‍ മാറി വോട്ട് ചെയ്യും. നിങ്ങള്‍ കൂടി സഹായിച്ചാല്‍ രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാം’ എന്നാണ് ദൂതന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാന്‍ പറയുന്നില്ല.എന്നാല്‍ വന്നയാള്‍ സഭയുടെ പ്രതിനിധിയായിരുന്നു. ആ പണിക്ക് ഞങ്ങളില്ലെന്നും ദൂതനോട് പറഞ്ഞയച്ചെന്നാണ് വെളളാപ്പളളി വ്യക്തമാക്കിയത്.

ഓര്‍ത്തഡോക്സ് സഭാംഗമാണ് ഉമ്മന്‍ചാണ്ടിയെന്നും 84ാം പിറന്നാള്‍ ആഘോഷിച്ച വെള്ളാപ്പള്ളി പറയുന്നു. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്റെ ആവശ്യപ്രകാരം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയെന്നും ഈഴവനായ സുധീരന്‍ ഈഴവനായ എന്നെ അതിര്‍ത്താല്‍ മറ്റ് സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് പയറ്റിയതെന്നും വെള്ളാപ്പള്ളി തുറന്നടിക്കുന്നു. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്.

കേരള കോണ്‍ഗ്രസ് -മാണി വിഭാഗത്തിന് ലഭിച്ച പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കെഎം മാണിയും ഞാനുമായുള്ള ധാരണ പ്രകാരം ഈഴവ സമുദായത്തിനാണ് നല്‍കിയത്. അത് ഉമ്മന്‍ചാണ്ടി തിരിച്ചെടുത്ത് മാനസപുത്രന് നല്‍കിയെന്നും ഇക്കാര്യം മാണിയോട് ചോദിച്ചപ്പോള്‍ വിഷമമുണ്ടെന്നും താന്‍ ബലഹീനനാണെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറയുന്നു. ശക്തനും കരുത്തനുമാണ് പിണറായി വിജയനെന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്. പാര്‍ട്ടിയെ ഒന്നാക്കി നിറുത്തിയത് ആ ഉരുക്കു മനുഷ്യനാണ്. ഗ്രൂപ്പ് വഴക്കു കാരണം ഛിന്നഭിന്നമായ പാര്‍ട്ടിയെ ഒന്നാക്കാന്‍ സാക്ഷാല്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിരൂപനായാണ് പിണറായി പ്രവര്‍ത്തിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.

നാട്ടുകാര്‍ക്ക് എല്ലാ നല്ല കാര്യങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ആ സ്‌നേഹം നാട്ടുകാര്‍ തന്നോട് കാണിച്ചിട്ടുണ്ട്. ആളുകളെ സഹായിച്ചുള്ള പാരമ്പര്യമേ തനിക്കുള്ളൂവെന്നും വെള്ളാപ്പള്ളി പറയുന്നു. ഞാന്‍ അറിഞ്ഞുകൊണ്ട് ആരെയും മുറിവേല്‍പ്പിച്ചിട്ടില്ല. ഞാന്‍ സത്യങ്ങള്‍ മാത്രം പറയുന്നയാളാണ്. അത്രയും തറവേല കാണിക്കുന്നവര്‍ക്ക് മാത്രമേ മുറിവേല്‍ക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് വിഎസ് അച്യുതാനന്ദനാണെന്നും വെള്ളാപ്പള്ളി പറയുന്നു. കാരണം, വിഎസും ഞാനും വര്‍ഷങ്ങളായുള്ള ബന്ധമാണ്. പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ ഞാന്‍ സഹായിച്ചിട്ടുണ്ട്, ജയിലില്‍ കിടന്നപ്പോള്‍ പോലും. എന്നാല്‍ പിന്നീട് ചൈനീസ് ചാരനാണെന്ന് പറഞ്ഞ് തനിക്കെതിരെ പെറ്റീഷന്‍ കൊടുക്കുകയും തന്റെ വീട് പരിശോധിക്കാന്‍ വരെ ഇടയാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കാന്‍ പറ്റാത്തതെന്നും വെള്ളാപ്പള്ളി തുറന്നു പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...