Connect with us

Hi, what are you looking for?

Exclusive

ഉമ്മൻ ചാണ്ടിയെ പുറത്താക്കുന്നു, വിനയായത് പരസ്യ പ്രസ്താവന

എ.ഐ.സി. സി. പുനസംഘടനയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കുന്നു.‌ പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടികാണിച്ചിട്ടാണ് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അതിന് പിന്നിൽ കേറളത്തിലെ ഡി സി സി പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് സ്വീകരിച്ചത് തന്നെ ആകാനാണ് സാധ്യത. കാരണം ഇരുവരുടെയും പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയായിരുന്നു രേഖപ്പെടുത്തിയത്. പാർട്ടിക്കുളളിൽ പറഞ്ഞ് തീർക്കേണ്ട നിസാര പ്രശ്നം ഊതി വീർപ്പിച്ച് വലുതാക്കിയത് തെറ്റ് തന്നെയാണ്.

കേരളത്തിൽ അനുകൂലമായ ഘടകങ്ങൾ ഉണ്ടായിട്ടു പോലും തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് കോൺഗ്രസിന്. അതിന്റെ മൂലകാരണമായി നിലവിലെ നേതൃത്വം വിലയിരുത്തിയത് സംഘടന തലത്തിലെ പോരായ്മ തന്നെയായിരുന്നു. അത് പ്രകാരം കോൺഗ്രസിനുള്ളിൽ വൻ അഴിച്ചു പണി നടത്തുകയാണ് കെ. സുധാകരനും വിഡി സതീശനും. എന്നാൽ അതിലെ പരസ്യ പ്രതികരണം ഉന്നത നേതാക്കളെ ഒന്നടങഅകം ചൊടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം.

എന്തായാലും എ.ഐ.സി.സി പുനഃസംഘടനയില്‍ നിന്ന് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി മുല്ലപ്പള്ളി രാമചന്ദ്രന് പദവി നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്‌. എന്നാൽ എന്ത് പദവി നല്‍കുമെന്ന കാര്യത്തില്‍ ഇതുവരേയ്ക്കും അന്തിമ തീരുമാനമായിട്ടില്ല. പുതിയ തീരുമാനങ്ങളെ സംബന്ധിച്ച്‌ ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രായാധിക്യവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര പ്രദേശിന്‍റെ ചുമതലയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനിടയുള്ളത്. 77കാരനായ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇതോടെ അടഞ്ഞു പോകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2018ല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ഉമ്മന്‍ചാണ്ടിക്ക് അവിടെ വലി‍യ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നതും വിമര്‍ശനമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

മുല്ലപ്പള്ളിയ്ക്ക് പകരം രമേശ് ചെന്നിത്തലയായിരുന്നു ആദ്യം എ.ഐ.സി.സി നേതൃത്വത്തിലേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നത്. എന്നാല്‍ അതിനെയും മറികടന്നുകൊണ്ടാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സ്വാധീനിച്ചത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനങ്ങളായിരിക്കാം ഹൈക്കമാന്റിനെ സ്വാധീനിച്ചിട്ടുണ്ടാവുകയെന്നും സൂചനകളുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...