കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമർശം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണമെന്ന് എം ടി രമേശ് ആവശ്യപ്പെട്ടു .ബിജെപി നാളിത് വരെ അധികാരത്തിന്റെ ഏഴ് അയലത്ത് പോലും വരാത്ത കേരളത്തില്‍, സിപിഐ നേതാവിന് ഇത്രയും സംശയമുണ്ടെങ്കില്‍, അത് തീര്‍ത്ത് കൊടുക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ആനി രാജ അത് പറഞ്ഞതെന്ന് വ്യക്തമാക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പില്‍ ആനി രാജയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അത് ആര്‍എസ്എസിന്റെ ചിലവില്‍ ആരോപിക്കേണ്ട ആവശ്യമില്ല എന്നും എം ടി രമേശ് പറഞ്ഞു,
അതെ സമയം കേരള പൊലീസില്‍ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പൊലീസില്‍ എവിടെയാണ് ആര്‍എസ്എസിന്റെ ഗ്യാങ്ങെന്ന് ആനി രാജ വ്യക്തമാക്കണമെന്നും ഇത്തരത്തില്‍ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ‘സിപിഎം ഫ്രാക്ഷന്‍’ ആണെന്നും ശോഭ ആരോപിച്ചു. ആര്‍എസ്എസ് അനുഭാവികളാണ് പൊലീസില്‍ ഉള്ളതെങ്കില്‍ സ്ത്രീ സുരക്ഷ എന്നേ നടപ്പിലായേനെ എന്നും സിപിഐ മന്ത്രിമാരോട് രാജി വയ്ക്കാനാണ് ആനി രാജ ആവശ്യപ്പെടേണ്ടത് എന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ആനി രാജയുടെ പരാമർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയറിയിച്ചിരുന്നു.
വിമർശനങ്ങളറിയിക്കേണ്ടത് പാർട്ടി ഫോറത്തിലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കേരള പൊലീസിൽ ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നെന്ന് അടക്കം ഗുരുതര ആരോപണങ്ങളാണ് സിപിഐ ദേശീയ എക്‌സികൂട്ടീവ് അംഗമായ ആനി രാജ ഉന്നയിച്ചത്. വിമർശനം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്തതോടെ സർക്കാരിനെ ഘടകകക്ഷി തന്നെ വടികൊടുത്ത സാഹചര്യമുണ്ടാക്കുന്നതോടെയാണ് സംസ്ഥാന നേതൃത്വം പരാതി നൽകാൻ തീരുമാനിച്ചത്. കേരളത്തിലെ പിണറായി സർക്കാറിന്റെ പ്രതിഛായ ഇടിച്ച് താഴ്ത്തുന്നതിനായി ആർ എസ്എസിന്റെ ഒരു ഗാങ് പ്രവർത്തിക്കുന്നെന്നായിരുന്നു ആനി രാജയുടെ പരസ്യ വിമർശനം. നിയമ ബോധമില്ലാത്ത ഒരു സംഘം പൊലീസിൽ പ്രവർത്തിക്കുന്നുണ്ടെന്നും അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് സംസ്ഥാന പൊലീസിനെതിരെ ആനി രാജ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണെന്നും ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആനി രാജ ആരോപിച്ചത് . പൊലീസുകാരുടെ അനാസ്ഥ കൊണ്ടാണ് പല മരണങ്ങളും സംഭവിക്കുന്നത്. ആറ്റിങ്ങലിലെ സംഭവത്തില്‍ പൊലീസുകാരിക്കെതിര ദളിത് പീഡനത്തിന് കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.. ഇതാണ് വിവാദമായത്