കേരളത്തിൽ അനിയന്ത്രിതമായി ഉയരുന്ന കോവിഡ് കേസുകൾ രാജ്യത്തിന് ഒന്നാകെ ഭീഷണിയായി മാറുകയാണ്. ഓക്ടോബറിൽ മൂന്നാം തരംഗം എത്തുമെന്നതിന്റെ ഭീഷണി വേറെയും. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം ഒന്നാകെ പാളിയിരിക്കുകയാണ്. ആരോഗ്യമന്ത്രി വീണയുടെ കഴിവ് കേടുതന്നെയാണ് സംസ്ഥാനത്ത് ഇത്രയും രൂക്ഷമായി കോവിഡ് പടരാനുള്ള കാരണം. മറ്റ് സംസ്ഥാനങ്ങളെല്ലാം കോവിഡിൽ നിന്ന് മുക്തി നേടി തുടങ്ങുമ്പോഴും കേരളത്തിലെ സ്ഥിതി ആശങ്ക ജനകമാണ്.
കേറളത്തിന് മാർഗ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് കാരണമായി കേന്ദ്രം ചൂണ്ടികാണിക്കുന്നത് വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തത് കൊണ്ടാണ് എന്നാണ്. കേറലത്തിലെ കോവിഡ് രോഗികളിൽ 85 ശതമാനവും കഴിയുന്നത് വീടുകളിൽ തന്നെയാണ്.പ്രതിദിന കോവിഡ് കുതിപ്പ് തടയാന്‍ സംസ്ഥാനം നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
കോവിഡിന്റെ രൂക്ഷത കുറയ്ക്കാനായി സംസ്ഥാനത്ത് സമർഥവും തന്ത്രപരവുമായ ലോക്ഡൗണിൽ ഊന്നൽ നൽകേണ്ട ആവശ്യകത ഉണ്ടെന്നാണ് കേന്ദ്രം പറയുന്നത്.പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേരളം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രേദശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ കോവിഡ് രോഗികള്‍ വീടുകളില്‍ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാന്‍ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം എടുത്ത് കാണിക്കുന്നത്
കണ്ടെയിന്‍മെന്റ് സോണുകളില്‍ അടിയന്തരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. കേരളത്തില്‍ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയില്‍ തുടരുകയാണ്. ഇത് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടക ഇതിനോടകം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.