ശബരിമല വിഷയത്തിന് ശേഷം കേരളത്തിൽ നവോത്ഥാന നായക പരിവേഷം ലഭിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കണക്കറ്റ് പരിഹസിച്ച് സുരേഷ് കൊടികകുന്നിൽ. നവോത്ഥാന പ്രസംഗങ്ങൾ പിണറായി വിജയന്റെ തട്ടിപ്പാണെന്നും കൊടിക്കുന്നിൽ ആക്ഷേപിച്ചു. അതേസമയം
മുഖ്യമന്ത്രിക്കെതിരെ ഒരു വിവാദ പരാമര്‍ശവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തുകയുണ്ടായി. മുഖ്യമന്ത്രി നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്‍റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്‍റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു എന്ന് വ്യക്തമാക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ്. നവോത്ഥാന നായകനെന്ന പ്രചാരണം മുഖ്യമന്ത്രി നടത്തുമ്പോൾ അത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരുന്നുവെന്ന ചര്‍ച്ച ഇടതുപക്ഷ സംഘനകള്‍ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു, അത് ആവര്‍ത്തിക്കുകയാണ് താന്‍ ചെയ്തതെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ വിശദീകരണം. എന്നാൽ പറഞ്ഞതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മന്ത്രിമാരെ നിയമിച്ചത് മുതല്‍ കടുത്ത അവഗണനയാണ് പിന്നാക്ക സമുദായങ്ങളോട് നിലനില്‍ക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിചേര്‍ത്തു.
‘അത് കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സാന്ദര്‍ഭികമായി ചൂണ്ടികാണിച്ചുവെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിക്ക് പറയുന്നത് പ്രവര്‍ത്തിക്കാനും ആര്‍ജ്ജവമുണ്ടാവണം.’ കൊടിക്കുന്നില്‍ സുരേഷ് വിശദീകരിച്ചു.