സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുകയാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയിട്ട് കാലം കുറേയായി. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ട്രോളിക്കൊണ്ട് നടന്‍ ജോയ്മാത്യുവിന്റെ പോസ്റ്റ്. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ഫേസ്‌ബുക്കിലൂടെ ജോയ്മാത്യു പങ്കുവെച്ചത്. പ്രശസ്ത ജര്‍മന്‍ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ് ആണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഈസ് മിസിങ് എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് വൈകിട്ട് 6 മണിക്ക് ഏറെ കാലത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നുണ്ട് ഏറെ ആകാംഷയോടെയാണ് ഏവരും ഈ വാർത്താ സമ്മേളനത്തിനായി കാത്തിരിക്കുന്നത്. പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
എന്നിട്ടും ആരോഗ്യ മന്ത്രിയുടെ വാക്കുകളാണ് അത്ഭുതപ്പെടുത്തുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധം പാടെ തകർന്നിരിക്കുകയാണ് എന്നിട്ടും മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്. നമ്മുടെ സംസ്ഥാനം കോവിഡിനെ വളരെ വിജയകരമായി നേരിട്ടു എന്ന്. ശരിയാണ് കോവിഡ് കേസുകളഅ ഉയർത്തുന്നതിലാണ് നമ്മൾ വിജയിച്ചിരിക്കുന്നത് എന്ന് മാത്രം. മന്ത്രിയുടെ ഈ വാക്കുകൾനേരെ ട്രോൾ മഴയാണ്. പോസ്റ്റീവിന്റെ എണ്ണം കൂട്ടുകയല്ല വീണേ ചെയ്യേണ്ട്ത് നെഗറ്റിവ് ആക്കുകയാണ് ചെയ്യേണ്ടത് എന്ന് ആരോങ്കിലും ഒന്ന് മന്ത്രിയോട് പറയു തുടങ്ങിയ ട്രോളുകളാണ് വീണയ്ക്ക നേരെ എത്തുന്നത്.
മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താാവനയും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും കോവിഡിൽ നിന്ന് കരകയറുമ്പോഴും കേരളം ഇപ്പോഴും കോവിഡിൽ കിടന്ന് നീന്തുകയാണ്. കൂടാതെ ആരോഗ്യമന്ത്രിയുടെ മറ്റൊരു വിവാദ പ്രസ്താവന വീടുകളിൽ നിന്നുമാണ് കോവിഡ് ബാധിക്കുന്നത് എന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ജനങ്ങളെ കുറ്റക്കാരാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. രോഗബാധിതര്‍ വീടുകളില്‍ ക്വാറന്‍ന്റൈനില്‍ കഴിയുന്നത് നിരീക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടി. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതിലടക്കം സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച വീഴ്ചകള്‍ മറച്ചുവച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രിയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.