സർക്കാരിന്റെ കെടുകാര്യസ്ഥയ്ക്കു പുതിയ തെളിവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
ഒരാളെ പോലും ഓണത്തിന് പട്ടിണിക്കിടില്ല എന്ന് വീമ്പു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉത്തരം മുട്ടി നിൽക്കുകയാണ്. ഓണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോഴും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഓണക്കിറ്റ് ഇപ്പോഴും ലഭിക്കാത്തത്. ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിന്റെ ഓണക്കിറ്റ് പ്രതീക്ഷിച്ചു കാത്തിരുന്നവർക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 30 ലക്ഷത്തിലധികം പേർക്ക് ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 90.67 ലക്ഷം കാർഡ് ഉടമകളിൽ ഇന്നലെ വരെ 60.60 ലക്ഷം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സ്റ്റോക്കുണ്ടെന്ന് ഇപോസ് മെഷീൻ സംവിധാനത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും കടകളിൽ എത്തിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ 70 ലക്ഷത്തിധികം പേർക്ക് വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞത്. റേഷൻ കടകളിൽ വരുന്നവർക്കെല്ലാം കിറ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു . എന്നാൽ ആഗസ്റ്റ് 16 ഓടെ ഓണക്കിറ്റ് വിതരണം പൂർത്തീകരിക്കണമെന്ന് നേരത്തെ തന്നെ എല്ലാ റേഷൻ കടകൾക്കും നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ഉത്രാടം ദിവസമായിട്ടും കിറ്റ് വിതരണം എങ്ങുമെത്താതെ ചോദ്യചിഹ്നമാകുകയാണ്. കിറ്റിലെ വിഭവങ്ങളിൽ പലതും സ്റ്റോക്ക് ഇല്ലാത്തത് കാരണമാണ് വിതരണം വൈകിയത് എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. സ്‌റ്റോക്ക് ഇല്ലാത്ത സാധനങ്ങൾക്ക് പകരം മറ്റ് വസ്തുക്കൾ ഉൾപ്പെടുത്താനാണ് പുതിയ നിർദ്ദേശം.
ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചു എന്ന വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ ഓണത്തിന് മുൻപ് എല്ലാവര്ക്കും ഓണക്കിറ്റ് എത്തിക്കുമെന്ന് ഭാഷ്യമാന്തി ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ വാഗ്ദാനം തെറ്റിയത് വഴി തിരുത്താനാവാത്ത ഒരു തെറ്റ് തന്നെയാണ് സർക്കാരിന് പറ്റിയിരിക്കുന്നതെന്നു പറയാതെ വയ്യ.
വോട്ടു നൽകി ജയിപ്പിച്ചവരുടെ മനസ്സറിഞ്ഞില്ലെങ്കിലും വയറെരിയുന്നതെങ്കിലും അറിയാൻ ശ്രമിക്കണം അധികാരികൾ. സ്വന്തം കുടുബം നന്നാക്കാൻ സർക്കാർ ഖജനാവ് കട്ട് മുടിക്കുമ്പോൾ കൊറോണയെക്കാൾ ഭീകരമായത് പട്ടിണി മരണങ്ങളാണെന്നു മറക്കരുത്. വയറു വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചവനെ തല്ലിക്കൊന്ന നാൾ മുതൽ കേരളത്തിൽ മായാത്ത കെടുതികളുടെ കാലം ഇനിയും തിരികെ വരാതിരിക്കട്ടെ. കാറ്റുകൂട്ടിയതൊന്നും അന്ന് കൂടെ കൊണ്ടുപോവാനാവില്ല.
You must be logged in to post a comment Login