കേരളത്തിലെ സർക്കാർ ആശുപത്രിയികളിൽ കോവിഡിന്റെ മറവിൽ ആളുകളെ കൊല്ലുന്നു , പ്രത്യേകിച്ചും മെഡിക്കൽ കോളേജുകളിൽ ക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. മെഡിക്കൽ കോളേജ് ആശുപത്രികളിൽ സ്റ്റാഫുകൾക്കൊപ്പം ക്രിമിനലുകൾ, അവർ പ്രതീക്ഷ ഇല്ലാത്ത കോവിഡ് രോഗികളെ കൊന്നുകളഞ്ഞു ആശുപത്രിയുടെ ജോലി ഭാരം കുറക്കുന്നു എന്നാണു കിട്ടുന്ന വിവരങ്ങൾ.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ അത്തരത്തിൽ നിരവധി പേരെയാണ് കൊന്നു കളഞ്ഞത് . സംഭവത്തിന്റെ ആസൂത്രണം ഇങ്ങനെ ആണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു ദിനം പ്രതി നൂറുകണക്കിനോ ആയിരക്കണക്കിനോ കേസുകൾ ആണ് ആശുപത്രിയിൽ വന്നുകൊണ്ടിരിക്കുന്നത് . ഇവരെയൊന്നും കിടത്താൻ കിടക്കകൾ ഇല്ല, ഓക്സിജൻ നൽകാൻ സിലിണ്ടറുകൾ ഇല്ല, പരിചരിക്കാൻ ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ല , ഡോക്ടർമാർ ഇല്ല, ഉള്ള കുറച്ചുപേർ രാവും പകലും അധികമായി ജോലി ചെയ്യുന്നു. വീണ്ടും വരുന്ന രോഗികളെ ഉൾക്കൊള്ളാൻ സാധിക്കില്ല, രക്തത്തിലെ ഓക്സിജന്റെ അളവ് 60 ലേക്കോ 50 ലേക്കോ കുറഞ്ഞാൽ പിന്നെ അവരെ വെറുതെ ചികിൽസിക്കേണ്ട ആവശ്യമില്ല എന്ന തീരുമാനം നേരത്തെ തന്നെ മെഡിക്കൽ കോളേജിൽ എടുത്തു കഴിഞ്ഞീട്ടുണ്ട്.
അതിനാൽ തന്നെ അത്തരത്തിൽ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് നോക്കാൻ സമയമില്ലാത്ത ആശുപത്രി അധികൃതർ അവരെ കൊന്നു കളയുകയാണ് ചെയ്യുന്നത്. പരിയാരത്തെ മെഡിക്കൽ കോളേജിൽ കോവിഡുമായി ബന്ധപെട്ടു പ്രവേശിപ്പിക്കേണ്ടി വരുന്ന നിരവധി പേർക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ ഉണ്ട്, ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്ത ആശുപത്രിയിൽ ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടുന്ന രോഗിയെ നാല് പുറവും കർട്ടൻ ഇട്ടു മറച്ചു നടത്തുന്ന ഒരു പറേഷൻ ഉണ്ട്, സംശയിക്കണ്ട, കീറി മുറിക്കുന്ന ഓപ്പറേഷൻ അല്ല, ഒരു കൃത്യം നിർവഹിക്കാൻ, എന്താണെന്നറിയാമോ, രോഗിക്ക് മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ചു അതിലൂടെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കുക. രോഗി പിന്നീട് കൂടിവന്നാൽ ഒന്നര മണിക്കൂർ ജീവിച്ചിരിക്കും, അതെ വാർഡിൽ തന്നെ ഉള്ള മറ്റുള്ളവർ ആരും അറിയുകയില്ല ഇവിടെ എന്ത് ചികിത്സയാണു കൊടുക്കുന്നതെന്ന്. മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ചില നഴ്സുമാർ ദുഃഖ ഭാവത്തോടെ ഉള്ള മുഖവുമായി നടക്കുന്നത് കാണാം, വാർഡിനടുത്തു വലിയ റൂമുകൾ ഉണ്ട് ആ റൂമിലേക്ക്, ഈ കൊന്ന രോഗിയുടെ മൃതശരീരം പൊതിഞ്ഞു ബണ്ടിൽ ആക്കി കെട്ടി മാറ്റി വെക്കും, ഒരു കുട്ടി കുഞ്ഞു പോലും അറിയില്ല, അവിടെ നിന്നും അടുത്ത ദിവസം വൈകുന്നേരം മാത്രമാണ് ആ കോവിഡ് രോഗി മരിച്ചു എന്ന വാർത്ത ആശുപത്രി അധികൃതർ പുറത്തു വിടുക, കോവിഡ് രോഗിയാണ് മരിച്ചിരിക്കുന്നത്, ബന്ധുക്കൾക്ക് അടുത്തേക്ക് വരാൻ അനുവാദമില്ല, പോസ്റ്റുമാർട്ടം ചെയ്യേണ്ടതില്ല, മരണ കാരണം എന്തും ആയിക്കൊള്ളട്ടെ പുറത്തു വരുന്നത് ഒരൊറ്റ കാരണം മാത്രം, കോവിഡ് ബാധിച്ചു മരിച്ച ആൾ.
വേറെ ചോദ്യമൊപറച്ചിലോ ഇല്ല ഈ വിഷയത്തിൽ. മുഖ്യ മന്ത്രി വൈകീട്ട് വിളിച്ചു പറയുന്ന മരണ സ്‌കോറിൽ പെട്ട ഒന്ന് മാത്രം. കഞ്ഞി വെള്ളം മൂക്കിലൂടെ ഒഴുച്ചു കൊടുക്കാനും , കൊല്ലാനും, ശരീരം പൊതിഞ്ഞു കെട്ടാനും സൂക്ഷിച്ചു ഒളിപ്പിച്ചു വെക്കാനും എല്ലാം നേഴ്‌സുമാരെ സഹായിക്കാൻ വേറെ ആളുകളുണ്ട്. ക്രിമിനലുകൾ, ഇവർ ആരും ആശുപത്രി സ്റ്റാഫുകൾ അല്ല. രോഗികൾക്ക് യൂണിഫോം ധരിച്ച സ്റ്റാഫുകളും യൂണിഫോം ധരിക്കാത്ത സ്റ്റാഫുകളും എന്ന വെത്യാസം മാത്രമേ ഉള്ളൂ. ഇത്തരത്തിൽ വിലയില്ലാത്ത ജീവനുകളെ നോക്കി സമയം ചിലവഴിക്കാൻ ഇല്ലാത്തതിനാൽ പണമുള്ളവരുടെ കോവിഡ് കേസുകൾ നോക്കാൻ കൂടുതൽ ഉത്തരവാദപെട്ടവരായ ആശുപത്രി അധികൃതർ അവർക്കു കൂടുതൽ ശ്രദ്ധ കൊടുക്കും.
ഓക്സിജൻ ലെവൽ 60 നു താഴെ പോയ രോഗികൾ മെഡിക്കൽ കോളജിൽ നിന്നും രക്ഷപെട്ടു പുറത്തു വരുക എന്നത് അവരുടെ ആയുസ്സിന് അത്ര ബലം ഉണ്ടാകണം എന്നാണു ഇന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു വീട്ടിൽ ചികിത്സ തുടരുന്ന ഒരു യുവതി വെളിപ്പെടുത്തിയത്. ഭയം കാരണം അവർക്കു പലതും പറയാൻ വയ്യ.
കേരളത്തിൽ കോവിഡിന്റെ മറവിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങളും കൊള്ളയും തുറന്നു കാണിക്കപ്പെടുക തന്നെ ചെയ്യണം, ചെയ്യും.