Connect with us

Hi, what are you looking for?

Exclusive

ബിജെപി സംസ്ഥാന നേതാക്കൾക്ക് കുഴൽ പണത്തിൽ പങ്ക് . ജില്ലാ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ

കൊടകര കുഴൽപ്പണ കേസിൽ കേരള ബിജെപി കൂടുതൽ വെട്ടിലേക്ക് , കേസുമായി ബന്ധപ്പെട്ട കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചു , കേസുമായി ബന്ധപെട്ടു ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ആർ ഹരി , ജില്ലാ ട്രഷറർ സുജയ് സേനൻ ,ആർ എസ് എസ് മേഖല സെക്രട്ടറി കാശിനാഥൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ അന്വേഷണ സംഘം കേരളത്തിലെ ബിജെപിയുടെ കുഴൽപ്പണ ഇടപാടുകളിലേക്ക് കൂടുതൽ പിടിമുറുക്കുകയാണ്.

ബിജെപി കേന്ദ്ര നേതൃത്വത്തിൽ നിന്നും സ്രോതസ്സ് വെളിപ്പെടുത്തിയുള്ള പണം വന്നത് കേന്ദ്ര മന്ത്രി മുരളീധരന് ബന്ധമുള്ള ബാങ്ക് വഴി ആണ് . കേരളത്തിലേക്ക് ആകെ 398 കോടി രൂപ കടത്തിയീട്ടുണ്ട് . ധർമ്മരാജന്റെ നേതൃത്വത്തിൽ നാടുകാണി ചുരം നിലമ്പൂർ വഴി 58 കോടി രൂപയാണ് എത്തിയത്, ബിജെപി നേതാവ് രാധാകൃഷ്ണൻ തിരുപ്പൂരിൽ നിന്നുംപാലക്കാട് വഴി ഷൊർണുരിൽ എം ടി രമേശിന്റെ ഭാര്യവീട്ടിൽ ആണ് പണം എത്തിച്ചത് . മറ്റൊരു നേതാവ് ചെന്നൈ തിരുവനന്തപുരം വഴി പണം എത്തിച്ചപ്പോൾ കൊല്ലം ഭാഗത്തേക്ക് ചെങ്കോട്ട വഴിയാണ് പണം വന്നിരിക്കുന്നത്. കേരളത്തിൽ എ ക്ലാസ് സീറ്റിൽ മത്സരിച്ച 12 പേർക്ക് 4 കോടി രൂപ വീതവും ബി ക്ലാസ് സീറ്റിൽ മത്സരിച്ച 28 പേർക്ക് 3 കോടി രൂപ വീതവും ബാക്കി മത്സരിച്ചവർക്ക് 2 കോടി രൂപ വീതവും ആണ് നൽകപ്പെട്ടത് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട് .


ഈ കുഴൽ പണം ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നതാണ് എന്നും 3 .5 കോടി രൂപയാണ് കാറിൽ ഉണ്ടായിരുന്നതെന്നും കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായിക്, പണം കൊണ്ട് വന്ന കോഴിക്കോട് ആർ എസ് എസ് പ്രവർത്തകൻ ധർമ്മരാജൻ എന്നിവർ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു . കഴിഞ്ഞ ദിവസം ഇവരെ എട്ടു മണിക്കൂർ ആണ് പോലീസ് രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു ചോദ്യം ചെയ്തത്. ഇതോടെ കാർ അപകടത്തിൽ പെടുത്തി കാറിൽ നിന്നും 25 ലക്ഷം മോഷ്ടിച്ചു എന്ന ഇവരുടെ കേസ് വ്യാജമാണെന്നും ഉറപ്പായി. ഇതുവരെയുള്ള അന്വേഷണത്തിൽ ഒരു കോടിയോളം രൂപ കണ്ടെത്തിയീട്ടുണ്ട്. ഇത് ആർക്കെല്ലാം വീതിച്ചു നല്കാൻ ആണ് കൊണ്ട് വന്നത് എന്നതിനും പോലീസിനും സൂചനകൾ ലഭിച്ചിട്ടുണ്ട്.


എന്നാൽ പണം തട്ടിയതിനു പിന്നിൽ വൻ നാടകങ്ങൾ ആണ് എന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പ്രധാന പ്രതിയായ രഞ്ജിത്തിനെ തൃശൂർ ബിജെപി ജില്ലാ ഓഫീസിൽ വിളിച്ചു വരുത്തി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പണം തിരിച്ചയക്കുന്നതിനും അതിനു പകരം കാശിനാഥൻ കമ്മീഷൻ ആവശ്യപ്പെട്ടുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ.


പണം വന്നത് ഡൽഹിയിൽ നിന്നും കർണാടക വഴിയാണെന്നും പോലീസിന് സൂചന ലഭിച്ചുകഴിഞ്ഞു. ആരാണ് പണം കൊടുത്തു വിട്ടതെന്നും ആർക്കു നൽകാൻ ആണ് പണം കേരളത്തിൽ എത്തിയതെന്നും ഇനിയും കണ്ടെത്തേണ്ടതുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം അറിയാതെ ഇങ്ങനെ ഒരു പണമിടപാട് നടക്കില്ലെന്നു ഉറപ്പുള്ളതിനാൽ സംസ്ഥാന നേതാക്കൾ ഉടൻ കുടുങ്ങുമെന്നാണ് സൂചന

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...