Connect with us

Hi, what are you looking for?

Exclusive

ജയലളിതയുടെ മരണം, അമിത്ഷാ കുടുങ്ങും, പിണറായിയും കരുതിയിരുന്നോളൂ..

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരത്തിലേറിയ എംകെ സ്റ്റാലിന്‍ പണി തുടങ്ങി. പല പ്രമുഖരും നേതാക്കളും എന്തിനേറെ പറയുന്നു കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും വിയര്‍ക്കാന്‍ പോകുന്നതേയുള്ളൂ. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത, എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തിയ പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനവുമായിട്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത്. ഇത് നിസാരമായി കാണേണ്ടതില്ല. ജയലളിതയുടെ മരണം അടക്കമുള്ള തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സ്റ്റാലിന്റെ നീക്കം. ഇതില്‍ കുടുങ്ങാന്‍ പോകുന്നത് കേന്ദ്രസര്‍ക്കാരാണെന്നതില്‍ ഒരു സംശയവും വേണ്ട. അമിത് ഷാ ഇനി അല്‍പ്പമൊന്ന് വിയര്‍ക്കട്ടെ.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും ആരോപണങ്ങളും ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ജയലളിതയെ കൊന്നതാണെന്നുള്ള ആരോപണവും അന്വേഷണ സംഘത്തിനുമുന്നില്‍ കിടപ്പുണ്ട്. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച ഡിസംബര്‍ അഞ്ചിന് അര്‍ദ്ധരാത്രിയില്‍ നടന്ന അധികാരക്കൈമാറ്റം ആരുടെ തീരുമാനമായിരുന്നുവെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അണ്ണാ ഡിഎംകെയിലെ ശശികല അനുയായികള്‍ പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ കളിയായിരുന്നുവെന്നാണ്. ജയലളിത മരിച്ചതിന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇവിടെ ബിജെപിയുടെ ശക്തമായ കരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞുവരുന്നത്.

ശശികലയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടപ്പോള്‍ തന്നെ അത് പാടെ നുള്ളി മാറ്റുകയായിരുന്നു. തമിഴ്‌നാടിന്റെ അധികാരം തങ്ങളിലേക്ക് വരാനുള്ള എല്ലാ ശ്രമങ്ങളും ബിജെപി ജയലളിത മരിക്കുന്നതിനുമുന്‍പേ നടത്തിയിരുന്നുവെന്നാണ് ആരോപണം. ഡിഎംകെ അധികാരത്തിലേല്‍ക്കുന്നതിനുമുന്‍പ് എംകെ സ്റ്റാലില്‍ എല്ലാ വേദിയിലും പറഞ്ഞിട്ടുള്ളത് ജയലളിതയുടെ ദുരൂഹ മരണം വിശദമായ അന്വേഷണത്തിന് വിടുമെന്നാണ്. അതിന്റെ ആദ്യ പടി എന്ന നിലയില്‍ തന്നെയാണ് പി കന്ദസ്വാമിയെ നിയമിച്ചതും. ജയലളിതയുടെത് സ്വാഭാവിക മരണമല്ലെന്നും ദുരൂഹമരണമാണെന്നും സ്റ്റാലിന്‍ ഉറപ്പിച്ചു പറയുന്നു.

നാലായിരം രൂപ ജനങ്ങള്‍ക്ക് കൊടുക്കുമെന്നും സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസില്‍ സൗജന്യ യാത്ര, പാലിന്റെ വില കുറയ്ക്കും തുടങ്ങിയ കാര്യങ്ങളായിരുന്നു ഡിഎംകെ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍. സ്റ്റാലിന്‍ അധികാരത്തിലേറ്റ് കുറച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ഈ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ടതൊക്കെ പാലിച്ചു കഴിഞ്ഞിരിക്കുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ ധൈര്യം കാണിച്ച പി കന്ദസ്വാമിയെ സ്റ്റാലില്‍ സ്വന്തം ടീമിലേക്ക് എടുത്തുവെന്നത് നിസാരമല്ല.

അദ്ദേഹത്തെ വിജിലന്‍സ് തലപ്പത്ത് കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം വരും ദിവസങ്ങളില്‍ ഒരുപാട് റെയ്ഡുകള്‍ നടക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ബിജെപി നേതാക്കള്‍ക്കും എഡിഎംകെ നേതാക്കള്‍ക്കും ഇവിടെ കള്ളപ്പണം ഉണ്ടെന്നും അന്യായമായ വ്യവസായം ഇവര്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതെല്ലാം പുറത്തുകൊണ്ടുവരാനുള്ള വ്യക്തമായ പദ്ധതിയും മാര്‍ഗങ്ങളും സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തം.

അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട ഉദ്യോഗസ്ഥനാണ് പി കന്ദസ്വാമി.2007ല്‍ ഗോവയില്‍ ബ്രിട്ടീഷ് കൗമാരിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കന്ദസ്വാമി. അതേസമയം, കന്ദസ്വാമി അന്വേഷിച്ച മറ്റൊരു കേസാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ്. ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ് കേസ്. പ്രതിസ്ഥാനത്ത് പിണറായി വിജയനുമുണ്ട്. എന്തായാലും നല്ല മാറ്റങ്ങള്‍ അനിവാര്യമാണ്. കന്ദസ്വാമിയുടെ അഴിമതിക്കെതിരെയും അക്രമത്തിനുമെതിരെയുമുള്ള പോരാട്ടം തുടരട്ടെ….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...