വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയമായ ഫെയ്സ്ബുക്കുമായി ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ അംഗീകരിക്കുന്ന അപ്ഡേറ്റ് സ്വീകരിക്കുന്നതിനുള്ള ഫെബ്രുവരി 8 ലെ സമയപരിധി വാട്സാപ്പ് റദ്ദാക്കി. മെയ് 15 വരെ നീട്ടിവച്ചുകൊണ്ടാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പിന്റെ തീരുമാനം വന്നിരിക്കുന്നത്.
രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധം ഉടലെടുക്കുകയും നിരവധി പേര്‍ മറ്റ് ആപ്പുകളിലേക്ക് ചേക്കേറുകയും ചെയ്തതോടെയാണ് വാട്‌സ്‌ആപ്പിന്റെ തീരുമാനം. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമർശനങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്സാപ്പ് നിലപാട് മാറ്റിയത്.
ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്സാപ്പ് നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ സന്ദേശങ്ങൾ എന്റ് റ്റു എന്റ് എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ ക്യാംപയിനുകള്‍ നടത്തി പിന്നീട് നടപ്പിലാക്കുകയെന്നാണ് വാട്‌സ്‌ആപ്പിന്റെ പദ്ധതി.
വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാർട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിർബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരെയാണ് ആഗോളതലത്തിൽ വലിയ വിമർശനമുയർന്നത്. വാട്സാപ്പിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ നിലനിർത്തണമെന്നാണ് വിമർശകരുടെ ആവശ്യം.
വ്യക്തിഗത സന്ദേശങ്ങള്‍ എപ്പോഴും എന്‍ക്രിപ്റ്റഡ് ആണെന്നും അതു സ്വകാര്യമായി തന്നെ തുടരുമെനന്നും വാട്‌സ്‌ആപ്പ് പറയുന്നു.
Summary: Whatsapp privacy policy extended to may 15