മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തെ നടുക്കിക്കൊണ്ട് ആലപ്പുഴ ജില്ലയിൽ രണ്ട് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. അതിൽ ഒന്ന് പോലീസിന്റെ പിടിപ്പ് കേടുകൊണ്ടുമാണ് നടന്നത്. മാത്രമല്ല സമീപകാലത്തെ പോലീസിന്റെ പ്രവർത്തികൾ എടുത്ത് പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം സർക്കാറിനെ മുഴുവൻ നാണം കെടുത്തുന്ന പ്രവർത്തികൾ മാത്രമാണ് ഉണ്ടായിരിക്കുന്നതും. അതുകൊണ്ട് തന്നെയാണ് പിണറായി വിജയനെതിരെയും ഇത്രയധികം വിമർശനങ്ങൾ ഉണ്ടാകുന്നതും. ആഭ്യന്തര വകുപ്പ് കൈയ്യാളുന്നത് പിണറായിയാണ് എന്നാൽ അതിനെ പറ്റി യാതൊരു ധാരണയില്ലാത്തതുപോലെയാണ് പിണറായിയുടെ പെരുമാറ്റം. പോലീസ് എന്ത് ചെയ്താലും അത് ന്യായീകരിക്കുവാനും പിണറായി മടികാട്ടാറില്ല. ഈ പശ്ചാതലത്തിലാണ് പിണറായി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തുന്നത്.
കേരളത്തിലെ പോലീസ് സംവിധാനം സി പി എം കമ്മിറ്റി ഓഫീസ് പോലെയായെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
പോലീസ് പൂര്‍ണ പരാജയമാണ്. ജില്ലാ പോലീസ് സൂപ്രണ്ടുമാരെ നിയന്ത്രിക്കുന്നത് സി പി എമ്മിന്റെ ജില്ലാ കമ്മിറ്റികളാണ്. സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി മാറി. പോലീസ് സംവിധാനത്തിന് പരിതാപകരമായ അവസ്ഥയാണുള്ളത്. കോടതിയില്‍ നിന്ന് ഇത്രയും വിമര്‍ശനം ഏറ്റുവാങ്ങിയ പോലീസ് സംവിധാനം കേരളത്തില്‍ മുമ്പുണ്ടായാട്ടില്ല. സംസ്ഥാനത്ത് രാഷ്ട്രീയ, വര്‍ഗീയ കൊലപാതകങ്ങളും വര്‍ധിക്കുന്നു. ഗുണ്ടകളെ സി പി എം സംരക്ഷിക്കുകയാണ്. എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.