Connect with us

Hi, what are you looking for?

Exclusive

തത്ത പറയും പോലെ അനിത പുല്ലയില്‍, ഉന്നതരുടെ പേരുകളും വെളിപ്പെടുത്തി

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധങ്ങളും ഉന്നതരുമായുള്ള ബന്ധങ്ങളുമെല്ലാം അനിത പുല്ലയില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സനുമായി ബന്ധമുള്ളതും, സഹായം നല്‍കിയതുമായ ഉന്നതരുടെ പേരുകള്‍ അനിത അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞില്ലെന്ന് മൊഴി നല്‍കിയ അനിത, തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പുകാരനെന്ന് അറിഞ്ഞതെന്നും അന്വേഷണ സംഘത്തോട് പറയുകയുണ്ടായി. ഐജി ലക്ഷ്മണയുമായി അനിത നടത്തിയ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായത്. ഐജി ലക്ഷ്മണയോട് മോന്‍സണ്‍ അറസ്റ്റിലായി എന്ന് അനിത പറയുന്ന വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനിതയുമായി മോന്‍സണ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും അന്വേഷണസംഘം പരിശോധിയ്ക്കുന്നുണ്ട്.

മോന്‍സന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും അനിത പറഞ്ഞുവെന്നാണ് വിവരം. മോന്‍സണുമായി ഏതു തരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത്? സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നോ? ഉന്നതരുമായുള്ള ബന്ധം? തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അനിതയോട് ചോദിച്ചത്. പ്രവാസി സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലാണ് മോന്‍സണെ പരിചയപ്പെട്ടതെന്നും ആ ഘട്ടത്തില്‍ അദ്ദേഹത്തിനെതിരെ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീട് സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നുകയായിരുന്നുവെന്നും അനി മൊഴി നല്‍കി.

പ്രവാസി സംഘടനയുടെ പരിപാടികളുമായി ബന്ധപ്പെട്ട് മോണ്‍സന്റെ കലൂരിലെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. അന്ന് ഡിജിപ് ലോക്‌നാഥ് ബെഹ്‌റയോട് മോണ്‍സന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ താനാണ് പറഞ്ഞതെന്ന് അനിത സമ്മതിച്ചു. അങ്ങനെയാണ് ബെഹ്‌റ മ്യൂസിയത്തില്‍ എത്തുന്നത്.

കേരളാ പോലീസിന്റെ കൊക്കൂണ്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ അനിത ഗ്രാന്റ് ഹയാത്തില്‍ താമസിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. എന്തിനായിരുന്നു പോലീസിന്റെ വേദിയില്‍ എത്തിയത് എന്ന ചോദ്യത്തിന് ഹോട്ടലില്‍ നിന്ന് ഒരു സെലിബ്രിറ്റിയെ ഇരിങ്ങാലക്കുടയിലെ ഒരു കോളേജിലെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയിട്ടായിരുന്നുവെന്നാണ് അനിത മറുപടി നല്‍കിയത്. അനിത പറഞ്ഞതെല്ലാം സത്യമാണോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. തുടര്‍ന്ന് അനിതയെ നോട്ടീസ് അയച്ച് വിളിപ്പിക്കണമെങ്കില്‍ അതും ചെയ്യുമെന്നാണ് വിവരം.

ഇവര്‍ ഒരുമിച്ച് നടത്തിയ യാത്രകളുടെയും പങ്കെടുത്ത പരിപാടികളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് യോഗം നടന്ന ഹോട്ടലില്‍ മോന്‍സന്‍ എത്തിയത് അനിതയുടെ സഹായത്തോടെയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് 2019 മുതല്‍ അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പറഞ്ഞിരുന്നു. മോന്‍സന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ മൊഴിയും ക്രൈംബ്രാഞ്ച് ശേഖരിച്ചു.

തട്ടിപ്പ് മനസ്സിലായതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. രാജകുമാരിയില്‍ നടന്ന മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായി പങ്കെടുത്തിരുന്നു. മോന്‍സന്റെ വീട്ടില്‍ അനിത ഒരാഴ്ച താമസിച്ചിരുന്നു. പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളുടെ ഓഫീസ് ആയി മോന്‍സന്റെ പുരാവസ്തു മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നു. വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു.

മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷ്മണയോട് ചാറ്റില്‍ സംസാരിക്കുന്നുണ്ട്. തെളിവുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...