അടിയന്തിര ഘട്ടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെ മുൻ നിർത്തി കിയോസ്‌ക് എന്ന് പുതിയ പദ്ധതി രൂപകൽപന ചെയ്തിരുന്നതായി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. സ്ത്രീകൾക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കിയോസ്‌ക് പദ്ധതി ആദ്യഘട്ടം കൊച്ചിയിലാണ് തുടക്കം കുറിക്കുന്നത്.
ആദ്യഘട്ടത്തിൽ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈൻ ഡ്രൈവിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ സ്ഥാപക ചുമതല കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ്. കൊച്ചിയിൽ ആരംഭിച്ചതിനു ശേഷം ഘട്ടം ഘട്ടമായി ഇത് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നെ ജില്ലകളിലാണ് അടുത്തഘട്ടം പ്രവർത്തനമാരംഭിക്കുക.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾക്ക് നേരിട്ട് പോലീസ് സ്റ്റേഷനിൽ ചെല്ലാതെ തന്നെ ഈ സംവിധാനം ഉപയോഗിച്ച് ഓൺലൈൻ ആയി പരാതി സമർപ്പിക്കാൻ കഴിയും.
കൊച്ചി കടവന്ത്രയ്ക്കു സമീപം കഴിഞ്ഞ ദിവസമാണ് കിയോസ്‌ക് സംവിധാനം സ്ഥാപിച്ചത്.
ഡിയോ കോള്‍ സംവിധാനത്തിലൂടെ സ്പെഷല്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അവര്‍ക്ക് നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും.
കിയോസ്ക് വഴി ലഭിക്കുന്ന പരാതികളിന്‍മേല്‍ അതത് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തിരം പരാതിക്കാരനെ യഥാസമയം അറിയിക്കുകയും ചെയ്യും.