കഠിന ശൈത്യത്തെ വക വയ്ക്കാതെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കര്‍ഷകര്‍ നടത്തുന്ന സമരം അന്‍പത്തിയഞ്ച് ദിവസം പിന്നിട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും കർഷകർ അറിയിച്ചു. മാത്രമല്ല കർഷക സമരങ്ങൾ അവസാനിക്കുന്നത് വരെ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ നാട്ടിലേക്കു പോകില്ലെന്നും ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർ അറിയിച്ചു.
നിലവിൽ വാക്‌സിൻ നൽകി വരുന്നത് ആരോഗ്യ പ്രവർത്തകർക്കാണ്. എന്നാൽ അതിന് പിന്നാലെ രാജ്യത്തെ മുതിർന്ന പൗരൻമാർക്കും വാക്‌സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗം പേരും 50 വയസ്സിനു മുകളിൽ പ്രായം ഉള്ള കർഷകരാണ്. അതിനാൽ തന്നെ കർഷകരുടെ ഈ ഉറച്ച നിലപാട് സർക്കാരിന് ഒരു വൻ വെല്ലുവിളിയായേക്കാം.
കർഷക സമരം കൊറോണ മഹാമാരിയെ പോലും വകവയ്ക്കാതെ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും കർഷകർ അവരുടെ തീരുമാനത്തിൻ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതിക്ഷേധം കീടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർകാരിന് കർഷകർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വരുമോ എന്ന് കണ്ട് തന്നെ അറിയാം. വാക്സിൻ രാജ്യത്ത് ലഭ്യമാക്കിയെങ്കിലും കർഷകരുടെ ഭാഗത്തുനിന്നും വാക്സിൻ എടുക്കുന്നതിൽ യാതൊരു സഹകരണവും ഇല്ല.
കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിടുന്നാ മരണനിരക്കിന്റെ കണക്കുകൾ വിശ്വാസ യോഗ്യം അല്ലെന്നും കർഷക സമരംങ്ങൾ ആരംഭിച്ചു 55 ദിവസങ്ങൾ പിന്നിടുമ്പോഴും സമരമുഖത്ത് ശാരീരിക അകലം പാലിക്കുക എന്നത് അസാധ്യമായിരുന്നു എന്ന് കർഷകർ പറഞ്ഞു. എന്നാല്‍ 1,00,200 ആളുകളുള്ള തങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധിച്ചിട്ടില്ലെന്നും കര്‍ഷകനായ ബല്‍പ്രീത് സിങ് പറഞ്ഞു. രോഗത്തെക്കാള്‍ മാരകമാണ് ഭയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടത്താനായി പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. റാലി സമാധാനപരമായിരിക്കുമെന്നും, ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
Summary : Farmers say they will not return home and receive the Kovid vaccine until the agricultural laws are repealed.