പത്തനംതിട്ട . സിപിഎം മുഖപത്രം വരുത്താൻ തയ്യാറാകാത്ത കാരണത്തിൽ കുടുംബശ്രീ ഹോട്ടൽ സംരംഭകരുടെ അന്നം മുടക്കി അവരെ ഡിടിപിസി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് ഈ സംഭവം. വനിതാ സംരംഭകരാണ് സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. ഇവരുടെ ആരോപണം ഡിടിപിസി തള്ളി.
ജീവനക്കാരായ ആറ് വനിതകളും പത്രത്തിന്റെ വരിക്കാരാ കണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാൽ, ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഡിടിപിസി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കുകയാ യിരുന്നു. ഇവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകുകയും ചെചെയ്തു. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് വനിതാ സംരംഭകർ ഉന്നയിക്കുന്ന ആരോപണം.
എന്നാൽ, പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്‌നം വന്നു എന്നും അതിനാലാണ് നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകിയതെന്നും ഡിടിപിസി പറയുന്നു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലാകെ 2020 മാർച്ചിൽ ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ മിക്കതും അടച്ചുപൂട്ടികൊണ്ടിരിക്കുകയാണ്. വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്‌സിഡി സർക്കാർ റദ്ദാക്കിയതും ഇവരുടെ പ്രതിസന്ധിക്ക് കാരണമായിരിക്കുമ്പോഴാണ് ഭരണ സ്വാധീനത്തിന്റെ മറവിൽ ദേശാഭിമാനി വാങ്ങുന്നില്ലെന്ന കാരണത്തിൽ കുടുംബശ്രീ ഹോട്ടൽ സംരംഭകരുടെ അന്നം മുടക്കിയ തരം താണ പണി സി പി എം കാട്ടിയിരിക്കുന്നത്.