കൊച്ചി. കരുവന്നൂർ ബാങ്കിൽ നിക്ഷേപകരുടെ പണം കൊള്ളയടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുൻമന്ത്രി എ.സി. മൊയ്തീനെ കുടുക്കി ഇ ഡി. മൊയ്തീനെതീരെ ശക്തമായ മൊഴിയുമായി ഇടനിലക്കാരൻ ജിജോർ രംഗത്ത് വന്നതാണ് കേസിൽ മുഖ്യ വാഴിത്തിരിവായിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മൊയ്തീന്റെ ബെനാമിയാണെ ന്നും പണം പലിശയ്ക്ക് കൊടുത്തെന്നും ആണ് ഇ ഡി ക്ക് ജിജോർ മൊഴി നൽകിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനും മുൻ ഡിഐജി എസ്.സുരേന്ദ്രനുമെതിരെയും ജിജോർ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ പ്രധാന ഭാഗങ്ങൾ ഇ.ഡി കോടതിയിൽ വായിച്ചു കേൾപ്പിക്കുകയായിരുന്നു. സതീഷ് കുമാറിന്റെ ജാമ്യഹർജി തിങ്കളാഴ്ച കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഇ.ഡി കോടതിയിൽ മൊഴിയുടെ പ്രധാന ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചത്.
മജിസ്ട്രേറ്റിനു മുന്നിൽ നേരത്തെ രേഖപ്പെടുത്തിയ മൊഴി കൂടിയാണിത് എന്നതാണ് ശ്രദ്ധേയം. നേതാക്കളില്‍നിന്ന് 100 രൂപയ്ക്ക് 3 രൂപ എന്ന നിരക്കിൽ വാങ്ങിയ പണം 100ന് 10 രൂപ എന്ന നിരക്കിൽ ആളുകൾക്ക് പലിശയ്ക്ക് നൽകുകയും ഇതില്‍ ലാഭമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ ലാഭവിഹിതം നേതാക്കള്‍ക്ക് നൽകിയതായും ജിജോർ മൊഴി നൽകിയിട്ടുണ്ട്.
മുൻ ഡിഐജി സുരേന്ദ്രൻ, സതീഷ് കുമാറിന്റെ പല ഇടപാടുകളിലും മധ്യസ്ഥനായി പ്രവർത്തിസിച്ചിരുന്നു. പലരേയും പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ഭീഷണിപ്പെടുത്താനും സുരേന്ദ്രന്‍ കൂട്ടുനിൽക്കുകയായിരുന്നു. ഇതിലൂടെ ലഭിക്കുന്ന ലാഭവിഹിത ത്തിന്റെ ഒരു ശതമാനം സുരേന്ദ്രൻ കൈപ്പറ്റി. ഇവർക്കു പുറമേ മറ്റു പല നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നതായി വിവരമുണ്ട്. ജാമ്യഹർജിയിൽ വാദം കേൾക്കൽ പൂർത്തിയാക്കിയ കോടതി വിധി മാറ്റിവെച്ചിരിക്കുകയാണ്.