ജയ്പൂർ . പൊഖ്റാനിൽ ഭാരതീയ വ്യോമസേനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനം. രാവും പകലും നീണ്ടു നിന്ന അഭ്യാസ പ്രകടനങ്ങൾ സേനയുടെ ശക്തിയുടെ പ്രകടനമായി. തദ്ദേശീയമായി വികസിപ്പിച്ച വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രകടനത്തിൽ പങ്കെടുത്തു. 120-ലധികം വിമാനങ്ങളാണ് വായുശക്തി-2024 പ്രകടനത്തിൽ പങ്കെടുത്തത്.
മരുന്നും വെടികോപ്പുകളും സൂക്ഷിച്ചിരുന്ന ഭീമാകാരമായ കുഴി തകർത്താണ് ജാഗ്വാർ യുദ്ധവിമാനങ്ങൾ ശ്രദ്ധയാകർഷിച്ചത്. പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, തുടങ്ങിയവ വായുശക്തി പ്രകടനത്തിന് കരുത്തേകി. മികച്ച ആക്രമണശേഷിയുള്ള ഉപകരണങ്ങളും യുദ്ധ സംവിധാനങ്ങളെയും വായുശക്തി-2024 ൽ പരിചയപ്പെടുത്തി. സുഖോയ്-30 വിമാനം ഒരു പാലം തകർത്തുകൊണ്ടാണ് കരുത്ത് കാണിച്ചത്.
അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ആവട്ടെ മിസൈലുകൾ ഉപയോഗിച്ച് ടാങ്ക് രൂപീകരിക്കുകയാണ് വായുശക്തി പ്രകടനത്തിൽ ചെയ്തത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ്, പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ, ആകാശ്, സമർ മിസൈൽ സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങളും പ്രകടനത്തിൽ കരുത്തറിക്കുകയുണ്ടായി. ഒന്നിലധികം ആക്രമണങ്ങളെ ഇവ എപ്രകാരം പ്രതിരോധിക്കു ന്നുവെന്ന് അഭ്യാസ പ്രകടനത്തിലൂടെ വ്യക്തമാക്കുകയും ഉണ്ടായി. 3 വർഷത്തിലൊരിക്കലാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുക. ഐഎഎഫിന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന വായുശക്തി അഭ്യാസം 1954 മുതലാണ് ഇന്ത്യ നടത്തി വരുന്നത്.