കോട്ടയം സ്വദേശിയ ഡോക്ടർക്ക് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണ അന്ത്യം .ഡോക്ടർക്കും കൂടെയുണ്ടായിരുന്നവർക്കും യുവാവിന്റെ കുത്തു ഏറ്റു . ഡോക്ടർ മരണപ്പെട്ടിരിക്കുന്നു .പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വൈദ്യ പരിശോധനക്കായി താലൂക്ക് ആശുപത്രിയിൽ കൊണ്ട് വന്നപ്പോഴാണ് സംഭവം . ഈ സംഭവം നടന്നു കഴിഞ്ഞപ്പോൾ ആരോഗ്യ മന്ത്രി പറഞ്ഞത് ഡോക്ടർക്ക് പരിചയ സമ്പത് ഇല്ലായിരുന്നത്രെ .അപ്പോൾ പരിചയ സമ്പത്തു ഉണ്ടായിരുന്നെങ്കിൽ അയ്യാളെ കീഴ്പെടുത്താനുകുമായിരിക്കും അല്ലെ അതാണ് ആരോഗ്യ മന്ത്രി ഉദ്ദേശിച്ചത് . അതായത് ഡോക്ടർമാരെല്ലാം കരാട്ടെയും കളരി ഇതൊക്കെ പഠിച്ചിട്ട് വേണം ജോലിക്കു വരാൻ എന്നല്ലേ ആ ചോദ്യത്തിലൂടെ അവർ ഉദ്ദേശിച്ചത് .കുഴപ്പക്കരനായ ആപ്രതിയെ ഒരു സുരക്ഷിത ഒരു മാർഗങ്ങളും അവലംബിക്കാതെ ഇത്തരത്തിൽ ഡോക്ടറുടേ മുന്നിൽ എത്തിച്ച നമ്മുടെ പോലീസുകാക്കുണ്ടല്ലോ അവർക്കു ഒരു ബിഗ് സല്യൂട്ട്. വളരെവിശുദ്ധമായ ഒരു ജോലി മന്സിൽക്കണ്ടു അത് പ്രാവർത്തികമാക്കാൻ ഇറങ്ങിത്തിരിച്ച ആ ഇരുപത്തിനാലുകാരിയുടെ ദാരുണ അന്ത്യംഎത്ര പ്രതീക്ഷയോടെ ആവും അവർ ആ കുപ്പായമണിഞ്ഞിട്ടുണ്ടാവുക എന്തൊക്കെ സ്വപ്‌നങ്ങൾ എന്തൊക്കെ പ്രതീക്ഷകൾ . ആകെ ദുരന്തമാണ് നമ്മുടെ സർക്കാർ സംവിധാനം . . വന്ദന എന്ന് പേരായ ഡോക്ടർക്കാണ് മാരകമായ രീതിയിൽ കുത്തു ഏറ്റത്. കയ്യിലും മുഖത്തും കഴുത്തിന്റെ ഭാഗത്തും കുത്തേറ്റിരുന്നു . ഹോസ്പിറ്റലിലെ ഓപ്പറേഷൻ കത്രിക ഉപയോഗിച്ചാണ് യുവാവ് പോലീസ് ഉദ്യോഗസ്ഥരെയും കാലിൽ ഉണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുന്നതിനിടെ ആണ് ഇത്തരത്തിൽയുവാവ് പെരുമാറിയത് .പൂയപ്പള്ളി സ്വദേശിയാണ് ഈ യുവാവ് തന്റെ വീട്ടുപരിസരത്തു വച്ച് പരിസരവാസികളുടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലിസിനെ ഇയാൾ തന്നെ ഫോൺ വിളിച്ചു വരുത്തുകയും തനിക്കു കാലിൽ പരിക്കേറ്റിട്ടുണ്ടെന്നു പോലീസിനെ അറിയിക്കുകയും തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുകയും ആയിരുന്നു . സെക്യൂരിറ്റിക്കും കൂടെയുള്ള പോലീസുകാർക്കും സെക്യൂരിറ്റിക്കും കുത്തേറ്റു .
ഇയാൾ മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നു കരുതുന്നു . ഡോക്ടർ വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായി തുടരുകയായിരിരുന്നു
എന്നാൽ ഇപ്പോൾ മരണം സ്ഥിരീകരിച്ചിരുന്നു . യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ഇത്തരത്തിൽ പെരുമാറിയത് . വെളുപ്പിന് നാലുമണിക്കായിരുന്നു ഈ സംഭവങ്ങൾ . തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു എന്നാൽ ഇപ്പോൾ ഡോക്ടറുടെ മരണം സ്ഥിരീകരിച്ചിരുന്നു . വെറും ഇരുപത്തി നാല് വയസു മാത്രം പ്രായമുള്ളൂ വനിതാ ഡോക്ടർക്ക് കൊലയാളിയുടെ പേര് സന്ദീപ് എന്നാണ് .ഹോം ഗാർഡിനും ബന്ധുവിനും കുത്തു ഏറ്റിരിക്കുന്നു .
കുറ്റവാളിക്ക് സ്വബോധം ഇല്ലെന്നു പറയാം എന്നാൽ കേരള പോലീസിലുള്ളവർ ഇത്തരം നിരുത്തരവാദപരമായി പെരുമാറുക എന്ന് പറയുന്നത് കുറച്ചു കഷ്ടമാണ് . ഒരു അക്രമിയെ അല്ലെങ്കിൽ മാനസിക വെല്ലുവിളി നേരിടുന്നവർ ഒക്കെ ഡോക്ടർക്ക് മുന്നിലെത്തിക്കുമ്പോൾ ചില കീഴ്വഴക്കങ്ങൾ ഉണ്ട്, അല്ലെങ്കിൽ അത്തരം പുതിയ ചില കീഴ് വക്കങ്ങൾ കൊണ്ട് വരേണ്ടതുണ്ട് .അത് എന്ത് കൊണ്ടാണ് നമ്മുടെ പോലീസിനും സർക്കാരിനും ഒക്കെ പിടികിട്ടാതെ പോകുന്നത് .
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...