കൊച്ചി . ക്യാംപസ് മർദനക്കേസിൽ ജാമ്യമില്ലാ വാറന്‍റ് നിലനി ൽക്കുന്ന പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആണ് പൂക്കോട് സിദ്ധാർത്ഥിനെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ സംഘടനയെ ന്യായീകരിച്ച് രംഗത്ത് വന്നത്. എറണാകുളം മഹാരാജാസ് കോളജിൽ 2019ൽ കെ എസ് യു പ്രവർത്തകനെ കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ ആർഷോയ്ക്കെതിരെ പലതവണയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വാറന്റുകൾ നില നിൽക്കെയാണ് കോഴിക്കോട് ഗവർണർ ക്കെതിരെ പൊലീസിന് മുന്നിൽ വെച്ച് പരസ്യ ആക്ഷേപങ്ങൾ ഈ കുട്ടി സഖാവ് നടത്തുന്നത്.
കാംപസിനുളളിലെ ഹോസ്റ്റൽ മുറിയിൽ നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പലതവണ വിളിപ്പിച്ചിട്ടും ഹാജരാകാതിരുന്ന ആർഷോയെ കണ്ടതായി പോലും നടക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ കളളക്കളി തുടങ്ങിയിട്ട് കാലമേറെയായി. 2019 ഡിസംബറിലാണ്. മഹാരാജാസ് കോളേജിലെ കെ എസ് യു പ്രവർത്തകനായ അജാസിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹോസ്റ്റൽ മുറിയിൽ എത്തിച്ച് ആർഷോ മർദ്ദിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴും യാതൊരു നടപടികളും ഉണ്ടായില്ല. മാത്രമല്ല ആർഷയുടെ രക്ഷക്കായി എഫ് ഐ ആറിൽ പേര് തെറ്റിച്ചെഴുതിഎന്ന് മാത്രമല്ല, പേരിന് വേണ്ടി മാത്രം ഒരു തെളിവെടുപ്പും നടത്തി.
മർദിച്ച നഞ്ചക്ക് കാട്ടിക്കൊടുത്തിട്ടും പൊലീസ് കാര്യമാക്കിയി ല്ലെന്നാണ് അജാസിന്റെ പരാതി. എന്തായാലും 2021 ൽ ആർഷോ അടക്കമുളളവരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന്, തുടർ നടപടികളുടെ ഭാഗമായി എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആർഷോയ്ക്ക് സമൻസ് അയക്കുകയായിരുന്നു. പല തവണ സമൻസ് അയച്ചെങ്കിലും അർഷോ മാത്രം കോടതിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെയാണ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുന്നത്. അർഷോയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ട പൊലീസ് ആവട്ടെ ഇപ്പോഴും ഇതൊന്നും കണ്ടമട്ട് കാണിക്കുന്നില്ല എന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേന്മ.