ന്യൂഡല്‍ഹി . ലോകസഭ ഇലക്ഷന്‍ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടി പുറത്തിറക്കി. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെ യാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ 12 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരരംഗത്ത് രണ്ട് മുന്‍മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ട്. 28 വനിതകള്‍ മത്സരിക്കുമ്പോള്‍ 47 യുവതരംഗത്തെ മുന്നിലിറക്കിയാണ് നരേന്ദ്ര മോദി വാരണാസിയില്‍ മൂന്നാം തവണയും മത്സരത്തിനിറങ്ങുന്നത്.
കേരളത്തിലെ ബി ജെ പി സ്ഥാനാർത്ഥികൾ ഇവരാണ്:
എം എൽ അശ്വനി (കാസര്‍കോട്), സി. രഘുനാഥ് (കണ്ണൂര്‍), പ്രഫുല്‍കൃഷ്ണന്‍ (വടകര), എംടി രമേശ് (കോഴിക്കോട്), ഡോ.അബുദുല്‍സലാം (മലപ്പുറം), നിവേദിത സുബ്രഹ്മണ്യം (പൊന്നാനി), സി കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ്‌ഗോപി (തൃശ്ശൂര്‍), ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), അനില്‍ ആന്റണി (പത്തനംതിട്ട), വി മുരളീധരന്‍ (ആറ്റിങ്ങല്‍), രാജീവ് ചന്ദ്രശേഖന്‍ (തിരുവനന്തപുരം)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും. പട്ടികയില്‍ 47 യുവാക്കളും 28 വനിതകളും ആണുള്ളത്. രണ്ട് മുന്‍ മുഖ്യമന്ത്രിയും രണ്ട് കേന്ദ്രമന്ത്രിമാരും malsara രംഗത്ത് ഇറങ്ങുന്നുണ്ട്. തമിഴ്നാട്ടിലെ പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും.
കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, , തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.