ആലപ്പുഴ . പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് ആശ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
രക്സ്ത സ്രവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചു. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നത്.
സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു. ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പിഴവാണ് മരണ കാരണമായത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്ന വാദവുമാണ് ആശുപത്രി അധികൃതർ പറയുന്നത്.