ചെന്നൈ . എൽടിടിഇ ‘വീര’ന്മാരുടെ ദിനമായി പ്രഖ്യാപിച്ചിരിക്കുന്ന നവംബർ 27 നു കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാനുള്ള നീക്കം സംബന്ധിച്ച മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ. നവംബർ 27 നു വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു പതിവ് രീതി.
ഇതിനു സമാനമായി പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം അന്നേ ദിവസം സംപ്രേഷണം ചെയ്യാൻ യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽടിടിഇ അനുകൂല സംഘടനകൾ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. പ്രഭാകരനും ദ്വാരകയുമടക്കമുള്ളവർ ശ്രീലങ്കൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദ്വാരകയുടേതെന്നു തോന്നിപ്പിക്കുന്ന പ്രസംഗം അവതരിപ്പിക്കാനാണ് ശ്രമമെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തിയിരിക്കുന്നത്.
പ്രഭാകരനടക്കമുള്ളവർ കൊല്ലപ്പെട്ടില്ലെന്നും ശ്രീലങ്കയിൽ നിന്നു രക്ഷപ്പെട്ട് ഒളി താവളത്തിൽ ജീവിക്കുന്നുണ്ടെന്നും വിശ്വസിക്കു ന്നവർ ഇപ്പോഴുമുണ്ട്. ഇത്തരക്കാരെ സജീവമാക്കാനുള്ള നീക്കമാണ് യുകെ കേന്ദ്രീകരിച്ചു നടക്കുന്നതെന്നാണ് അന്വേഷണോദ്യോഗസ്ഥർ വിലയിരുത്തുന്നത്.