പാക് പിന്തുണയുള്ള ഭീകര സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ഉൾപ്പടെ നടക്കുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് റെയ്ഡ് നടന്നു. കേരളം, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച എന്‍ഐഎ റെയ്ഡ് നടന്നത്. ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കോഴിക്കോട് നിന്ന് പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 2022ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റ ഭാഗമായാണ് പരിശോധന നടത്തിയത്. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഇവിടെ ഗസ് വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടവരുടെ കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടന്നു.
2022 ജൂലൈ 14ന് ബീഹാറിൽ പാട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഗ്രൂപ്പ് അഡ്മിനായിരുന്ന മർഖൂബ് ഇന്ത്യയ്ക്കു പുറമെ ബംഗ്ലദേശ്, പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള പലരേയും ഗ്രൂപ്പിലേക്ക് ചേർത്തു. ടെലഗ്രാം ഉൾപ്പെടെ മറ്റ് സമൂഹ മാധ്യമങ്ങളിലും ഇയാൾ സജീവമായിരുന്നു. യുവാക്കളെ സ്വാധീനിച്ച് ഗസ്‌വ ഇ ഹിന്ദ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. രാജ്യവ്യാപക മായി തീവ്രവാദികളുടെ സ്‌ലീപ്പർ സെൽ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം ഉള്‍പ്പെടെ പദ്ധതിയിട്ട് ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരുന്ന അഹമ്മദ് ഡാനിഷ് എന്ന ഭീകരവാദിയെ പാട്‌ന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ യുവാക്കളെ അംഗങ്ങളാക്കി ആക്രമണങ്ങള്‍ ലക്ഷ്യം വച്ചിരുന്നതായി കണ്ടെത്തുകയാണ് ഉണ്ടായത്. തുടര്‍ന്നു ഈ കേസ് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.