Connect with us

Hi, what are you looking for?

Exclusive

കൈക്കൂലി വാങ്ങിയത് വീടുവയ്ക്കാണെന്ന്പിടിയിലായ വില്ലേജ് അസിസ്റ്റന്റ്

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ എന്തും കൈക്കൂലിയായി സ്വീകരിക്കുന്ന ആളാണെന്നു നാട്ടുകാർ. ഒരു സർട്ടിഫിക്കറ്റിന്‌ പോയാൽ കുറഞ്ഞത് 500 രൂപയെങ്കിലും വാങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ശരിവയ്ക്കുന്നതായിരുന്നു വിജിലെൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയാണ് സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയത്. പണമടങ്ങിയ കവറുകൾ പോലും മുറിയിൽ അലക്ഷ്യമായാണ് ഇയാൾ ഇട്ടിരുന്നത്. എത്രയധികം പണം സൂക്ഷിച്ചിട്ടും ബുദ്ധിപൂർവം ലളിത ജീവിതം നയിച്ചു. ആർക്കും സംശയം തോന്നാതിരിക്കാനുള്ള അടവായിരുന്നു ഇത്.അതുകൊണ്ടു തന്നെ ഇയാളുടെ മുറിയിൽ നിന്നും 35 ലക്ഷം രൂപ പിടിച്ചെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ നാട്ടുകാർ ഏറെ പാടുപെട്ടു. ലളിത ജീവിതം നയിക്കുന്നതുകൊണ്ടു തന്നെ ചില്ലറകൈക്കൂലി മാത്രമാണ് ഇയാൾ വാങ്ങിയിരുന്നതെന്നു എല്ലാവരും വിശ്വസിച്ചു.
വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞ വാദവും അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയത് വീട് വയ്ക്കാനാണെന്നാണ് ഇയാൾ പറഞ്ഞത്. തനിക്ക് സ്വന്തമായി വീടില്ല.അതുകൊണ്ടു സ്വന്തമായി വീട് വയ്ക്കണം എന്നായിരുന്നു ഇയാളുടെ ഞെട്ടിക്കുന്ന മറുപടി. ഏതായാലും ഇയാളുടെ വീട്ടിൽ കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണിത്തീർന്നിട്ടുണ്ട്. 9000 നാണയത്തുട്ടുകലാണ് എണ്ണിത്തിട്ടപ്പെടുത്തിയത്.
ഇത്രയധികം പണം സമ്പാദിച്ചിട്ടും വീടുമാത്രമല്ല സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇയാൾക്ക് ഉണ്ടായിരുന്നില്ല. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൂടാതെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും ഉദ്യോഗസ്ഥർ ഇന്ന് തന്നെ നൽകും. മാസങ്ങളായി വാങ്ങിയ പണം മാത്രം കവറുകളിലാക്കി സൂക്ഷിതാണ് 35 രൂപ.ഇതിനു പുറമേയാണ് സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു. സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക പിടിച്ചെടുക്കുന്നത് ആദ്യമായാണെന്ന് വിജിലൻസ് അറിയിച്ചു. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശിയുടെ പക്കൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇതേ പരാതിക്കാരനിൽ നിന്ന് സുരേഷ് ബാബു മുൻപും കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...