Crime,

സിദ്ധാർത്ഥിന്റെ മരണം : ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എം കെ നാരായണൻ

കൽപ്പറ്റ. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായ ആരോപണങ്ങൾക്കിടെ ‘സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണി’യെന്ന് ഡീൻ എംകെ നാരായണൻ. ഡീൻ എം കെ നാരായണൻ തന്റെ ജോലി കൃത്യമായി കോളേജിലെ എസ് എഫ് ഐ ഗുണ്ടകൾക്ക് ഡീനിന്റെ എല്ലാ ഒത്താശകളും ഉണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.

സിദ്ധാർഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവെച്ചതായും, വ്യക്തിപര മായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞതെന്നും റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ലെന്നും മുന്‍ വി സി ശശീന്ദ്രനാഥ് പറഞ്ഞിരുന്നു. വിവരങ്ങൾ വ്യക്തമായി അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്‍റേതാണെന്നും മുന്‍ വി സി ശശീന്ദ്രനാഥ് പറയുകയുണ്ടായി.

സിദ്ധാർത്ഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് ഡീൻ അവകാ ശപ്പെടുന്നത്. നടപടി ക്രമങ്ങൾ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ഡീന്റെ ഭാഷ്യം. പക്ഷെ മൂന്നു ദിവസം തുടർച്ചയായി ഒരു വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ച വിവരം മാത്രം ഇടത് പക്ഷ പ്രേമം മൂത്ത എസ് എഫ് ഐ നേതാക്കളുടെ പ്രിയങ്കരനായ ഡീൻ അറിഞ്ഞിട്ടില്ല.

സിദ്ധാർത്ഥിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു എന്നാണ് ഡീൻ പറയുന്നത്. ഇക്കാര്യത്തിൽ ഡീനിനെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്. മരണം സ്ഥിരീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ തന്നെ ബന്ധുക്കളെ അറിയിച്ചെന്നു പറയുന്ന ഡീൻ, സിദ്ധാർത്ഥിന്റെ ആശുപത്രിയിലെത്തിച്ചു എന്ന് പറയുന്നതിൽ ദുരൂഹതയാണ് ഉള്ളത്.

സംഭവത്തിൽ സർവകലാശാലയ്‌ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഡീൻ എംകെ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് പച്ച നുണയാണെന്നും എസ് എഫ് ഐ നേതാക്കളെ രക്ഷിക്കാനാണെന്നതുമാണ് വ്യതമാകുന്നത്. മർദനമേറ്റ കാര്യം സിദ്ധാർത്ഥൻ പറഞ്ഞില്ല. വീട്ടുകാരെയും അറിയിച്ചില്ല. മർദനവിവരം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് അറിയുന്നതെന്നാണ് നാരായണന്റെ ഭാഷ്യം. ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ ഒരു വിദ്യാർത്ഥി പോലും അറിയിച്ചില്ലെന്നും നാരായണൻ പറയുന്നു.

നാരായണൻ പറയുന്നത് ഇങ്ങനെ: ‘ആത്മഹത്യ ശ്രമം എന്ന വിവരമാണ് അസിസ്റ്റന്റ് വാർഡൻ ആദ്യം അറിയിക്കുന്നത്. വാർഡൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണെന്നും എന്നാൽ സൗകര്യങ്ങൾ കുറവായതിനാൽ റെസിഡന്റ് ട്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന് എംകെ നാരായണൻ പറഞ്ഞു. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെന്ന് അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ചയാണെന്ന്’ നാരായണൻ പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

11 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

13 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

14 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

14 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

14 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

15 hours ago