കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകൾ പുറത്ത്. മർദ്ദിച്ച് കൊലപ്പെടുത്തും മുൻപ് സിദ്ധാര്‍ത്ഥിനെ കൊണ്ട് നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചിരുന്നതായാണ് വെളിപ്പെടത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ നിന്ന് കറുത്ത ദ്രാവകം കിട്ടിയിരുന്നു. സിദ്ധാര്‍ത്ഥ് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
സിദ്ധാര്‍ത്ഥിന് മൂന്ന് ദിവസം കുടിവെള്ളം പോലും നൽകിയിരുന്നില്ല. മരിച്ച ദിവസവും ക്രൂരമായ മർദ്ദനമാണ് സിദ്ധാർഥ് നേരിട്ടത്. പ്രതികളെ ഭയന്നാണ് മര്‍ദന വിവരം പറയാതിരുന്നതെന്നാണ് വിദ്യാർഥികൾ നൽകിയിരിക്കുന്ന മൊഴി. എസ് എഫ് ഐയുടെ കോളജ് യൂണിയന്‍ നേതാക്കളാണ് കോളേജിലെ എല്ലാ കാര്യങ്ങൾക്കും തീര്‍പ്പ് കല്‍പ്പിക്കാറുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വൈസ് ചാൻസലറും അധ്യാപകരും ഒക്കെ വെറും പാവകൾ മാത്രമായിരുന്നു. കോളേജിലെ SFI യൂണിയനെ അനുകൂലിക്കുന്ന അധ്യാപകരാണ് കോളേജിൽ നടന്ന സംഭവങ്ങൾ പുറത്ത് പറയരുതെന്ന് വിദ്യാർത്ഥി കളോട് ശാസന നൽകിയിരുന്നത്.
സിദ്ധാര്‍ത്ഥിന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്‌സും ചേര്‍ന്നാണ് മര്‍ദിച്ച് അവശനാക്കി മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ പാര്‍പ്പിച്ച ശേഷം കുളിമുറിയില്‍ കെട്ടിത്തൂക്കിയത് എന്ന് പിതാവ് പറഞ്ഞിരിക്കുന്നത്. ‘മകന്റെ സംസ്‌കാരത്തിനു എത്തിയ അവന്റെ സഹപാഠികളാണ് ഇത് എന്നോട് ചെവിയില്‍ പറഞ്ഞത്. സംസ്‌കാര ത്തിന് എത്തിയ സഹപാഠികളില്‍ ചിലര്‍ എന്നോടു സംസാരിക്കണ മെന്നു പറഞ്ഞു.
എന്നെ മാറ്റിനിര്‍ത്തി അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. പക്ഷേ, ആ കുട്ടികള്‍ക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകന്‍ കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങള്‍ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. കാരണം ഈ സമൂഹം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കും’ സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിഞ്ഞില്ല. മര്‍ദിച്ച് മൃതപ്രായനാക്കിയ ശേഷം മൂന്ന് ദിവസം അവനു ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാന്‍ 15 വര്‍ഷം ഗള്‍ഫില്‍ പോയിക്കിടന്നു കഷ്ടപ്പെട്ടത്? സിദ്ധാര്‍ത്ഥിന്റെ പിതാവ് ചോദിക്കുന്നു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…