Crime,

‘ലൈസൻസ് പോലും ഇല്ലാതെ കുട്ടികളുടെ വാട്ടർ തീം പാർക്ക് ?’ പി.വി.അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ? 3 ദിവസത്തിനകം അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി . സി പി എം നേതാവും നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്ന് സർക്കാരിനോട് ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇതു സംബന്ധിച്ചുള്ള വിവരം മൂന്നു ദിവസത്തിനകം സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ കോടതിയിലെത്തിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദേശം ഉണ്ടായത്. ഹൈക്കോടതി മൂന്നു ദിവസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് പി വി അൻവർ വാട്ടർ തീം പാർക്ക് നിർമിച്ചതെന്നാണ് പരാതി. ലൈസൻസ് ഇല്ലാത്ത കാരണത്താൽ ജില്ലാ കളക്ടർ അടച്ചു പൂട്ടിച്ച പാർക്ക് സർക്കാരിലെ ചില ഉന്നതർ ചേർന്ന് അൻവറിനു തുറന്നു കൊടുക്കുകയാണ് ഉണ്ടായത്.

അതേസമയം, പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിവരാവകാശ രേഖയിൽ ഉള്ളത്. ലൈസൻസ് ഇല്ലാതെ പാർക്ക് തുറന്നു പ്രവർത്തിച്ചു വെന്നത് ചട്ടലംഘനമാണ്. കുട്ടികളുടെ പാർക്കിന്റെ കാര്യത്തിൽ ഇത്തരമൊരു നിയമ ലംഘനം നടത്തിയ പി വി അൻവർ MLA കൂടുതൽ വെട്ടിലാകും.

കൂടരഞ്ഞി കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്ക് 2023 ആഗസ്റ്റ് മാസമാണ് തുറന്നു പ്രവർത്തനം തുടങ്ങിയത്. ടുറിസത്തിന്റെ പേരുപറഞ്ഞായിരുന്നു ഇത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യുടെ അനുമതി ലഭിച്ചതോടെയാണ് പി.വി.ആർ നാച്വറോ പാർക്ക് ദ്രുതഗതിയിൽ തുറക്കുന്നത്. പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പാർക്ക് 2018 ജൂണിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് അടച്ചുപൂട്ടുന്നത്.

അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ, ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വാട്ടർ തീം പാർക്ക് അടച്ചുപൂട്ടുന്നത്. പാർക്കുമായി ബന്ധപ്പെട്ടവർ മറച്ചുവെച്ച മണ്ണിടിച്ചിലും ഉരുൾപൊട്ടലും വില്ലേജ് ഓഫിസറുടെ സ്ഥല സന്ദർശനത്തോടെ പുറം ലോകം അറിയുകയാണ് ഉണ്ടായത്.

വാട്ടർ തീം പാർക്കിന്റെ ഭാഗമായ കുട്ടികളുടെ പാർക്കാണ് ആദ്യം തുറന്നതെങ്കിലും തുടർന്ന് വാട്ടർ തീം പാർക്ക് പൂർണമായി പ്രവർത്തിച്ചുതുടങ്ങുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുള്ള കക്കാടംപൊയിൽ ജില്ലയിലെ ദുരന്തസാധ്യത ഏറെ ഉള്ള പ്രദേശമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ ദുരന്തസാധ്യത പ്രദേശങ്ങളിൽ കക്കാടംപൊയിലും ഉൾപെട്ടിരുന്നതുമാണ്. ചെങ്കുത്തായ മലനിരകളുള്ള കക്കാടം പൊയിൽ മഴക്കാലത്ത് ദുരന്ത ഭീതി ഉയർത്താറുണ്ട്. പാർക്ക് തുറക്കാൻ അനുമതി നൽകിയ ദുരന്തനിവാരണ അതോറിറ്റി നിലപാടിനെതിരെ കേരള നദീസംരക്ഷണ സമിതി ഹൈകോടതിയെ സമീപിച്ചിരുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

8 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

10 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

11 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

12 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

12 hours ago