News

മുഖ്യമന്ത്രിയും സിപിഎമ്മും വീണക്കായി ഉയർത്തിയ ചീട്ടു കൊട്ടാര പ്രതിരോധങ്ങൾ തകർന്നു വീണു, സഭയിൽ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ വാക്കൗട്ട്

നിയമസഭയിൽ നാണമില്ലേ സ്പീക്കറെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. വീണാ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കികരിച്ചത്. ചട്ടപ്രകാരമല്ല അടിയന്തര പ്രമേയ നോട്ടീസ് എന്നു കാണിച്ചാണ് സ്പീക്കർ എ എൻ ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഇതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.

തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയിൽ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. മാത്യു കുഴൽനാടനാണ് അടിയന്തര പ്രമേയത്തിന് അനുമതി നേടി നോട്ടീസ് എഴുതി നൽകിയത്. എന്നാൽ, ചട്ടപ്രകാരമല്ലെന്ന് കാണിച്ച് സ്പീക്കർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നൽകാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. പ്ലക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. കേരളം കൊള്ളയടിച്ച് പിവി ആൻഡ് കമ്പനി എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽനിന്നും പുറത്തേക്ക് വന്നത്. സഭയ്ക്ക് പുറത്ത് പ്ലക്കാർഡുകളും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തന്റെ കൈകൾ ശുദ്ധം ആണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിസി കൂടി അന്വേഷണ പരിധിയിലുള്ള സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ സഭയിൽ വലിയരീതിയിലുള്ള പ്രതിഷേധത്തിലേക്ക് പ്രതിപക്ഷം കടന്നത്.

മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനിയിൽ നിന്നും നൽകാത്ത സേവനങ്ങൾക്ക് പണം കൈപ്പറ്റി എന്ന ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെയും ആർഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും അതിനെതുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിലെ ആവശ്യം. മുഖ്യമന്ത്രി സഭയിൽ എത്തിയിരുന്നില്ല.

വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ ഇടപാടുകൾ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തെറ്റായ രേഖകൾ ഹാജരാക്കിയെന്നും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കരാർ അനുസരിച്ചുള്ള സേവനങ്ങളൊന്നും നൽകാതെയാണ് എക്സാലോജിക് വൻതുക കരിമണൽ കമ്പനിയായ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയപ്പോൾ വീണയോട് വിശദീകരണം ചേദിച്ചില്ലെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഉയർത്തിയ പ്രതിരോധം. എന്നാൽ ആവശ്യപ്പെട്ടിട്ടും ഇടപാടുകൾ സംബന്ധിച്ച് മതിയായ വിശദീകരണവും രേഖകളും വീണ നൽകിയില്ലെന്നും തെറ്റായ രേഖകൾ നൽകിയെന്നുമാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നത്.

ഗുരുതരമായ കണ്ടെത്തലുകൾ വൻ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിട്ടും വീണയോ കമ്പനിയോ ഇതുവരെ വിശദീകരണത്തിനു തയാറായിട്ടില്ല. പകരം ആ ചുമതല ഏറ്റെടുത്തത് സിപിഎം സംസ്ഥാന നേതൃത്വമാണ്. അവർക്കാകട്ടെ, വീണ എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ലളിതമായ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാനുമായിട്ടില്ല. ഇവിടം മുതലാണ് വീണയുടെ പ്രതിരോധം തകർന്നു വീണത്. എക്സാലോജിക്ക് മാത്രമല്ല, മറ്റ് കമ്പനികളിൽ നിന്നും പണം പറ്റിയെന്നാണ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന്റെ വസ്തുതയും അന്വേഷണത്തിൽ തെളിയും.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

12 mins ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

44 mins ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

2 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 hours ago