മുംബൈ . പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിറകെ നടിയുടെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നും ഉള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം പറക്കുന്നത്.. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജർ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ കുറിക്കുന്നത്.
‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയായിരുന്നു പൂനത്തിന്റെ മരണ വാർത്ത പരസ്യമാക്കുന്നത്. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തുന്നതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. തെറ്റു പിറകെ ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയാണ് ഉണ്ടായത്.
ദേശീയ മാധ്യമം പറയുന്നത് ഇങ്ങനെ. ‘പൂനത്തിന്റെ മരണവാർ ത്തയുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരുടെ സഹോദരിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഫോൺ സ്വിച്ച്ഓ ഫായിരുന്നു. തുടർന്ന് മറ്റു കുടുംബാംഗങ്ങളുടേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അവരെല്ലാം പരിധിക്കു പുറത്തായിരുന്നു. പിന്നീട് പൂനത്തിന്റെ ജീവനക്കാരുടെ ഫോണിലേക്കും വിളിച്ചു നോക്കി. അവരിൽ ചിലരുടെ ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്ത് എന്നുമായിരുന്നു മറുപടി. എന്താണ് വസ്‌തുതയെന്നത് അറിവില്ല’ – ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പൂനം പാണ്ഡെയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സംശയങ്ങളും ഉയർന്നതിനു പിന്നാലെ, ഇക്കാര്യം സഹോദരി സ്ഥിരീകരിച്ചിരുന്നുവെന്ന് മാനേജർ വ്യക്തമാക്കിയിരുന്നു. ‘വെള്ളിയാഴ്ച രാവിലെ പൂനം പാണ്ഡെയുടെ മരണവിവരം അറിയിച്ച് അവരുടെ സഹോദരിയുടെ ഫോണ്‍ കോൾ ലഭിച്ചു. അതിനു പിന്നാലെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതു സംബന്ധിച്ച് കുടുംബാംഗങ്ങളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു’ എന്നാണ് പൂനത്തിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം വ്യക്തമാക്കുന്നത്.
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അദാലത്ത്, മാലിനി ആന്റ് കോ, ലൗ ഈസ് പോയ്സണ്‍, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ പൂനം അഭിനയിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ കാൻപുരില്‍ ൧൯൯൧യിൽ ജനിച്ച പൂനം പാണ്ഡെയുടെ മാതാപിതാക്കൾ ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ്. 2020ല്‍ പൂനം, സാം ബോംബെ എന്ന വ്യവസായിയെ വിവാഹം കഴിച്ചു. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കു കയായിരുന്നു. പിന്നീട് ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെ ന്നാരോപിച്ച് പൂനം മുംബൈ പൊലീസില്‍ പരാതി നല്‍കി. 2021ല്‍ ഇവര്‍ തുടർന്നു വിവാഹമോചിതരായി. 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനത്തിൽനിന്ന് പിന്മാറുകയായിരുന്നു.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…