സർക്കാരിനെയും എം വി ഡിയെയും വെല്ലുവിച്ച് മുന്നോട്ടു പോകുന്ന റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ വണ്ടി ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് ഉള്ളിൽ തള്ളി പകരം വീട്ടി സർക്കാർ. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന വണ്ടി ചെക്ക് തട്ടിപ്പ് കേസിലാണ്പോലീസ് നടപടി. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് ഗിരീഷfനെ കസ്റ്റഡിയിലെടുക്കുന്നത്. ഈരാറ്റുപേട്ടയിലെ വിട്ടിലെത്തി പോലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണ മെന്നും പൊലീസ് അറിയിക്കുകയായിരുന്നു. നിയമലംഘനം നടത്തിയതിന്റെ പേരിൽ നേരത്തെ റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനി ടെയാണ് ബസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എംവിഡിയുടെ നടപടി ഉണ്ടായത്. ബസിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ് പെര്‍മിറ്റ് ലംഘനം നടത്തിയെന്നാണ് എംവിഡി ആരോപിച്ചിരിക്കുന്നത്.
തമിഴ്‌നാട് എംവിഡിയും നിയമലംഘനം നടത്തിയതിന് ബസ് പിടിച്ചെടുക്കുകയുണ്ടായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ബസിന് ഒരു ലക്ഷത്തിലധികം രൂപയാണ് പിഴയിടുന്നത്. പിടിച്ചെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് പിഴയീടാക്കി ആദ്യം വിട്ടയക്കുന്നത്. ഒരു ദിവസം മാത്രം നാലിടത്ത് ബസ് തടഞ്ഞ് പിഴയിട്ടു. ആകെ 37500 രൂപ കേരളത്തില്‍ മാത്രം പിഴ ചുമത്തിയിട്ടുണ്ട്. അതിനു പിറകെ തമിഴ്‌നാട്ടിലെ ചാവടി ചെക്ക് പോസ്റ്റില്‍ വെച്ച് ബസിന് 70,410 രൂപ പിഴ ചുമത്തി. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. നികുതിയായി 32000 രൂപയും പെനാല്‍റ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് റോബിന്‍ മോട്ടോഴ്‌സ് അപ്പോൾ അടക്കുന്നത്.
റോബിൻ ബസിനി കുറിവെച്ചുള്ള നടപടികളാണ് എംവിഡി ഉദ്യോഗസ്ഥർ സ്വീകരിച്ചു വന്നിരുന്നത്. സീറ്റ് ബെൽറ്റ് ഇല്ലാതെ കാറോടിച്ചവരെ പോലും എംവിഡി സംഘം ശ്രദ്ധിക്കാതെ വെറുതെ വിടുമ്പോൾ സെൻട്രൽ ഗവർമെൻറ് പെർമിറ്റുള്ള റോബിനോട് മാത്രം പകയോടെ പെരുമാറുന്ന എന്നാണ് ഉയരുന്ന ആക്ഷേപം. എന്നുള്ളതാണ്. ‘തങ്ങൾ സീറ്റ് ബെൽറ്റ് ഇടാതെ പോയിട്ടും അത് ശ്രദ്ധിക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സിനെ കാത്തുനിന്നു പിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്തു വിലകൊടുത്തും റോബിൻ ബസിന്റെ യാത്ര തടയുകയാണ് എംവിഡി സംഘത്തിൻ്റെ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമാണ് 2012 മുതൽ നടക്കുന്ന ചെക്ക് കേസിലെ അറസ്റ്റെന്നതും ചൂണ്ടി കാട്ടുകയാണ്. പക പോക്കലാണിത്. പകവീട്ടലാണിത്. റോബിൻ ബസ് ഉടമയെ തളക്കാൻ മറ്റൊന്നും കിട്ടാതായപ്പോൾ പഴയൊരു കേസിന്റെ പേരിൽ അറസ്റ്റ് ഉള്ളിൽ തള്ളിയിരിക്കുകയാണ് റോബിൻ ബസ് ഉടമയെ.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…