തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരായ മോശം പരാമർശങ്ങളിൽ കേസെടുത്ത പിറകെ അറസ്റ്റ് ഭയന്ന് നടൻ മൻസൂർ അലി ഖാൻ മുങ്ങി. യാതൊരു വിവരവും നടനെ പറ്റി ഇല്ലെന്നാണ് ചെന്നൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ. നടിക്കെതിരായ പരാമർശത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെന്നൈ പൊലീസ് മൻസൂർ അലി ഖാന് നോട്ടീസ് നൽകിയിരുന്നു.
നടൻ മൻസൂർ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. പിന്നാലെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. വീട് പൂട്ടിയിട്ടിരിക്കുന്നു. ലൈംഗികാതിക്രമം( സെക്ഷൻ 354 എ), സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള വാക്കോ പ്രവർത്തിയോ ചെയ്യുക (സെക്ഷൻ 509) എന്നീ വകുപ്പുകളാണ് നടനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ലിയോ ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ തൃഷയുമൊത്ത് കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നായിരുന്നു നടന്റെ വിവാദ പരാമർശം. ഇതിനെതിരെ തൃഷയും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. തമിഴിലെ സിനിമ നടീനടന്മാരുടെ സംഘടനയായ നടികര്‍ സംഘവും മന്‍സൂര്‍ അലിഖാനെതിരെ രംഗത്ത് വന്നു. എന്നാൽ താൻ പറഞ്ഞത് തമാശയായിരുന്നുവെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടതെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നത്. പറഞ്ഞതിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും താൻ മാപ്പ് പറയുന്നയാള ല്ലെന്നും ആദ്യം പറഞ്ഞ മൻസൂർ അറസ്റ്റ് അരികിലെത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ മാപ്പു പറഞ്ഞു മൊഴി നൽകുകയായിരുന്നു പിന്നെ.
തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന്പ്രതീ ക്ഷയെന്നായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞിരുന്നത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറയുകയുണ്ടായി. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും എടുത്തിടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും തുടർന്ന് രംഗത്തെത്തുകയായിരുന്നു.