കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കപെട്ട കള്ള കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് നോട്ടിസ് നൽകി വിട്ടയച്ചു.
അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ടു നോട്ടിസ് നൽകിയാണ് വിട്ടയച്ചിരിക്കുന്നത്. സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്ത പോലീസ് ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്ത് വിടുന്നത്.
സ്‌റ്റേഷനു പുറത്തേക്ക് കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയുണ്ടായി. പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിന്ന പ്രവർത്തകർക്കും ആരാധകർക്കും നേതാക്കള്‍ക്കും തന്റെ നന്ദി അറിയിച്ചു. പ്രകോപനങ്ങളൊന്നു മില്ലാതെ എല്ലാവരും പിരിഞ്ഞുപോകണമെന്നും സുരേഷ് ഗോപി അഭ്യര്ഥിക്കുകയുണ്ടായി. ‘നിങ്ങൾ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി… എന്നാണു ആ ജനകീയ നേതാവ് കേരളത്തിലെ ജനങ്ങളോട് പറഞ്ഞത്.
കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയ നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികൾ റദ്ദാക്കി എനിക്ക് പിന്തുണയുമായി എത്തിയത്. അവരുടെ കരുതലിനും സ്നേഹത്തിനും ഏറെ നന്ദി എന്നും ’ സുരേഷ് ഗോപി പറയുകയുണ്ടായി.