കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പോലീസ് എടുത്ത കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വന്‍ ജനാവലിയാണു പൊലീസ് സ്‌റ്റേഷനു പുറത്ത് ‘വേട്ടയാടൽ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളും വിളിച്ചു കൊണ്ട് പ്രിയ നേതാവിന് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയിട്ടുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിരിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കാൾ പദയാത്രയായി സ്റ്റേഷനിലെത്തി. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തുകയായിരുന്നു.. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകര്‍ റോഡിൽ തടിച്ചു കൂടിയതോടെ ഗതാഗതം സ്ഥാപിച്ചു. പ്രവർത്തകർ ജാഥയായി നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിലെത്തുമ്പോൾ അവരെ നിയന്ത്രണ വിധേയമാക്കാൻ പോലീസ് പെടാപാട് പെടുന്നുണ്ടായിരുന്നു.
ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം തടിച്ചു കൂടിയത്. കണ്ണൂർ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചുവിട്ടു. കോഴിക്കോട് ജില്ലാ ആസ്ഥാനം അക്ഷരാർത്ഥത്തിൽ സ്ഥാപിച്ച അവസ്ഥയിലായി. മാധ്യമങ്ങളെ പോലീസ് വിലക്കി.
നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ അത്യാധുനിക ചോദ്യം ചെയ്യൽ മുറി ഒരുക്കി കേരള പോലീസ്. സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരിച്ച മുറിയിൽ പോലീസ് ഒരുക്കിയിരിക്കുകയാണ്.
ചോദ്യം ചെയ്യുമ്പോൾ സുരേഷ് ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ടെങ്കിലും അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാവില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറകൾ അനുബന്ധ ശബ്ദ ഉപകരണങ്ങൾ അടക്കം റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ ഒരുക്കിയിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല നൽകിയിരിക്കുന്നത്.
വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനങ്ങളാണ് രാഷ്ട്രീയ വൈര്യം തീർക്കാനൊരുക്കിയ കള്ളക്കേസിൽ സുരേഷ് ഗോപിക്കെതിരെ കേരള പോലീസ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഉള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തും. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു പോലീസ് നോട്ടിസ് നൽകുന്നത്.