Connect with us

Hi, what are you looking for?

India

കേരളം സുരേഷ് ഗോപിക്കൊപ്പം, ജനക്കൂട്ടം പുറത്ത്, ഉള്ളിൽ ചോദ്യം ചെയ്യൽ, മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ച് പോലീസ് എടുത്ത കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി. വന്‍ ജനാവലിയാണു പൊലീസ് സ്‌റ്റേഷനു പുറത്ത് ‘വേട്ടയാടൽ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളും വിളിച്ചു കൊണ്ട് പ്രിയ നേതാവിന് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയിട്ടുള്ളത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിരിക്കുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കാൾ പദയാത്രയായി സ്റ്റേഷനിലെത്തി. ആരാധകരും ബിജെപി പ്രവർത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തുകയായിരുന്നു.. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകര്‍ റോഡിൽ തടിച്ചു കൂടിയതോടെ ഗതാഗതം സ്ഥാപിച്ചു. പ്രവർത്തകർ ജാഥയായി നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിലെത്തുമ്പോൾ അവരെ നിയന്ത്രണ വിധേയമാക്കാൻ പോലീസ് പെടാപാട് പെടുന്നുണ്ടായിരുന്നു.

ഗെയ്റ്റിനു മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം തടിച്ചു കൂടിയത്. കണ്ണൂർ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ബസ്സുകൾ വഴി തിരിച്ചുവിട്ടു. കോഴിക്കോട് ജില്ലാ ആസ്ഥാനം അക്ഷരാർത്ഥത്തിൽ സ്ഥാപിച്ച അവസ്ഥയിലായി. മാധ്യമങ്ങളെ പോലീസ് വിലക്കി.

നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ അത്യാധുനിക ചോദ്യം ചെയ്യൽ മുറി ഒരുക്കി കേരള പോലീസ്. സുരേഷ് ഗോപിയെ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ശീതീകരിച്ച മുറിയിൽ പോലീസ് ഒരുക്കിയിരിക്കുകയാണ്.

ചോദ്യം ചെയ്യുമ്പോൾ സുരേഷ് ഗോപിയും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണ് മുറിക്കുള്ളിൽ ഉണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ടെങ്കിലും അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാവില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറകൾ അനുബന്ധ ശബ്ദ ഉപകരണങ്ങൾ അടക്കം റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ ഒരുക്കിയിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് ചുമതല നൽകിയിരിക്കുന്നത്.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനങ്ങളാണ് രാഷ്ട്രീയ വൈര്യം തീർക്കാനൊരുക്കിയ കള്ളക്കേസിൽ സുരേഷ് ഗോപിക്കെതിരെ കേരള പോലീസ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ഉള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തും. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു പോലീസ് നോട്ടിസ് നൽകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...