Kerala

തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉത്തരവാദി പിണറായി മാത്രം, രാജിവെച്ച് ഓടേണ്ടി വരും, AKG സെന്ററിൽ കൂട്ടയടി

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നതായും സി.പി.എം വിലയിരുത്തി. അതായത് പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റാൽ പിണറായിയുടെ പണി തെറിക്കുമെന്നാണ് വിവരം. സർക്കാരിന്റെ ഇമേജ് അടിയന്തരമായി തിരുത്തണമെന്ന് സിപിഎം നിർദ്ദേശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ് വിവരം. ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ്. അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു.

ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ കഴിയുന്നതുവരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുകയില്ല.

പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ട് . ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിൽക്കുന്നു.തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാൻ തിരുത്തൽ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്.

സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടൽ ഇതിൽ ഒടുവിലത്തേതാണ്. സി.എ.എ വിരുദ്ധ പോരാട്ടത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സി.പി.എം നീക്കം നടത്തുമ്പോൾ നേരത്തേ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് ഈ മനംമാറ്റം.

തന്റെ മകൾ വീണ നേരിടുന്ന നിയമ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാ രിൻറെ പിന്തുണയില്ലാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയുകയില്ല. കേരളത്തിൽ ഒരു സീറ്റ് എങ്കിലും ബിജെപി നേടിയില്ലെങ്കിൽ അതിൻറെ മറുപടി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറയേണ്ടിവരും. തിരുവനന്തപുരം , തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളെ അവസാന നിമിഷം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു . എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നീക്കം മനസ്സിലാക്കി മുന്നണിയിൽ തന്റെ നിലപാട് കർശനമാക്കി.

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിനു ഉണ്ട്. ഇത് കേരള കോൺഗ്രസ് മനസ്സിലാക്കിയിട്ടുണ്ട്. ഘടകകക്ഷി നേതാക്കളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ട്. എന്നാൽ സിപിഎമ്മിനെ സിപിഐയും കേരള കോൺഗ്രസും തീർത്തും അവിശ്വസിക്കുകയാണ്. പാർട്ടിയുടെ അലകും പിടിയും ഗോവിന്ദന്റെ കയ്യിൽ ഭദ്രമാണ്. എം വി ഗോവിന്ദനാകട്ടെ പിണറായിയെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് പിന്തുടരുന്നത്.

മുഖ്യമന്ത്രിയുടെ ഇമേജ് മോശമാണെന്നും സർക്കാരിന് സൽപ്പേരില്ലെന്നും സിപിഎമ്മിന്റെ യോഗങ്ങളിൽ തന്നെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇലക്ഷനിൽ ഇടതുമുന്നണി പൂർണ്ണ പരാജയം ആകുമെന്ന ചിന്ത ഉരുത്തിരിഞ്ഞിരിക്കുന്നത് . മുഖ്യമന്ത്രി ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങുന്നതേയില്ല. മുഖ്യമന്ത്രിയെ വിവിധ മണ്ഡലങ്ങളിൽ കൊണ്ടുപോയി പ്രസംഗിപ്പിക്കാൻ സ്ഥാനാർഥികൾക്ക് താല്പര്യമില്ല. സിപിഎം സ്ഥാനാർഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഇല്ല. ഇത്രയധികം പ്രതിസന്ധി ഇതിന് മുമ്പ് ഒരിക്കലും പിണറായി വിജയൻ അനുഭവിച്ചിട്ടില്ല . ലോക്സഭ തെരഞ്ഞെടുപ്പിൽ പൂർണ പരാജയം നേരിട്ടാൽ മുഖ്യമന്ത്രിയുടെ കസേര തന്നെ ഇളകാൻ സാധ്യതയുണ്ട്.

ന്യൂനപക്ഷങ്ങൾ അകന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് . കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിന് സർക്കാരിലുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായി. ഇവർ ഇപ്പോൾ യു.ഡി.എഫ്. മുന്നണിയിൽ വിശ്വാസം അർപ്പിക്കുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ ബി ടീം ആണെന്നാണ് ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നത്. എം.വി. ഗോവിന്ദന് മാത്രമല്ല മുഖ്യ മന്ത്രിയുടെ മരുമകനും ഇക്കാര്യത്തിൽ ശക്തമായ അമർഷമുണ്ട് . അതാണ് എം.വി. ഗോവിന്ദന്റെ നിലപാടിൽ എതിർപ്പുണ്ടെങ്കിലും പിണറായി മിണ്ടാതെ നിൽക്കാൻ കാരണം.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

6 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

7 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

7 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

8 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

9 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

9 hours ago